30 December 2010

നിനക്കായ് മാത്രം


എന്നുമെന്‍ ആത്മാവിന്‍ കുളിരേകുവാന്‍
എന്‍ മുന്നില്‍ തെളിഞ്ഞ പൊന്‍ദീപമേ
എന്നിലെ ജീവനെ നിനക്കു നല്‍കി
എന്നും ഞാന്‍ നിന്നരികില്‍ കൂട്ടിരിക്കാം....
നിനക്കായ് മാത്രമായ് കൂട്ടിരിക്കാം.

ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം,
ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ ഒരാള്‍ കൂടെ വരും, ഞങ്ങളെ അനുഗ്രഹിച്ചാലും...

01 December 2010

സി.ഐ.ഡി മൂസ



വണ്ടിയുടെ ഇന്‍ഷുറന്‍സ് പുതുക്കാനായി ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍, ആ‍ ഓഫിസിന്റെ തൊട്ടടുത്ത്‌ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അപ്പുറത്തെ സൈഡില്‍ വണ്ടി ഇട്ടുകൊണ്ട്‌ പതുക്കെ തണലിലൂടെ നടക്കുകയായിരുന്നു,പെട്ടന്ന് ഒരുത്തന്‍ എവിടെ നിന്നോ ചാടി എന്‍റെ മേലുമുട്ടികൊണ്ട് നിന്നു, അപ്രതീക്ഷിതമായി കിട്ടിയ താങ്ങലിന്റെ ഗുണമോ അതോ എന്‍റെ സിക്സ്പാക്ക് ബോഡിയുടെ കുഴപ്പമോ ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങി, അവനെ തെറിവിളിക്കാനായി തിരിഞ്ഞു നോക്കിയപ്പോള്‍ ആറടി ഉയരത്തില്‍ കറുത്ത് തടിച്ച ഒരുത്തന്‍ അവനെ കണ്ടപ്പോള്‍ എന്‍റെ സകല ദേഷ്യവും പമ്പകടന്നു, കാരണം നല്ല ഇടി നാട്ടില്‍ നിന്നും കിട്ടും എന്തിനാ ചുമ്മാ അവന്റെ കൈ മേനക്കെടുത്തുന്നെ ! അപ്പോളേക്കും അവനെന്നെ തളളിമാറ്റി നിലത്തു നിന്നും എന്തോ എടുത്തു പൊക്കി കാണിച്ചു കൊണ്ട് അവന്റെ ഭാഷയില്‍ എന്തൊക്കെയോ സന്തോഷത്താല്‍ വിളിച്ചു പറയുന്നുണ്ട്, എനിക്കൊന്നും മനസ്സിലായില്ല ഞാനാണെങ്കില്‍ പൊട്ടന്‍ പൂരം കണ്ടതുപോലെ നില്‍കുകയാണ്‌, നടന്നകലാന്‍ നോക്കിയ എന്നെ അവന്‍ പിടിച്ചു നിര്‍ത്തികൊണ്ട്‌ പറഞ്ഞു, എനിക്ക് അമ്പതുരൂപ കളഞ്ഞു കിട്ടി അതും പറഞ്ഞു അവന്‍ വീണ്ടും തുള്ളി ചാടാന്‍ തുടങ്ങി,ഇതൊന്നും മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞു ഇത് നിന്റെ പൈസ ആണോ എന്ന് നോക്കാന്‍, ഞാന്‍ നോക്കാതെ തന്നെ പറഞ്ഞു എന്റേതല്ല പൈസ എന്ന്, എന്നാലും അവന്‍ പറഞ്ഞു നീ നോക്കു ഇത് നിന്റേതു തന്നെയാണെന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു,ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അതാ ഒരു കറുത്ത് തടിച്ച ഒരുത്തന്‍ ഓടിവന്നു കൊണ്ട് പറഞ്ഞു ഇതു എന്‍റെ പൈസയാണ് ഞാന്‍ കുറെ നേരം ആയി ഇത് നോക്കി നടക്കുന്നു എന്ന്, പക്ഷെ പൈസ കിട്ടിയവന്‍ യാതൊരു വിധത്തിലും അത് സമ്മതിക്കുന്നില്ല, പിന്നെ അവര് രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമായി അവസാനം തല്ലിന്റെ വക്കത്തോളം എത്താനായപ്പോള്‍ ഞാന്‍ പതിയെ മുങ്ങാന്‍ നോക്കുന്നതിനിടയില്‍ രണ്ടു പേരും എന്നെ കയറി പിടിച്ചിട്ടു പറഞ്ഞു ഞങ്ങള്‍ പോലിസിനെ വിളിക്കാന്‍ പോകുകയാണ് നിങ്ങള്‍ ആണ് സാക്ഷി അതുകൊണ്ട് പോകാന്‍ വരട്ടെ എന്ന് പറഞ്ഞു.

ഞാന്‍ പരിസരം വീക്ഷിച്ചപ്പോള്‍ അവിടെ ആരെയും കാണുന്നില്ല,ഞാനാണെങ്കില്‍ രണ്ടു സിംഹങ്ങളുടെ ഇടയില്‍പെട്ട ആട്ടിന്‍കുട്ടിയെ പോലെ നിന്നു പരുങ്ങാന്‍ തുടങ്ങി, പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു, ഈ പൈസ എന്‍റെ അല്ല നിങ്ങള്‍ തമ്മിലുള്ള വഴക്കില്‍ എനിക്ക് ഇടപെടാനും താല്പര്യം ഇല്ല എന്ന് പറഞ്ഞു ഞാന്‍ കൈ കുതറി, ഉടനെ പൈസ കിട്ടിയവന്‍ പറഞ്ഞു എന്നാല്‍ ഒരു കാര്യം ചെയ്യ്, നമ്മള്‍ക്കെല്ലാവര്കും അവരവരുടെ പേര്‍സ് നോക്കാം ആരുടെ പൈസയാണ് നഷ്ടപെട്ടത് എന്ന് അപ്പോള്‍ അറിയാം എന്നായി,ഉടനെ പൈസ പോയി എന്ന് പറയുന്നവന്‍ അവന്റെ പേഴ്സ് എടുത്തു കാണിച്ചു,അതിലെ കുറച്ചു പഴയ നോട്ടുകള്‍ എണ്ണി നോക്കിയിട്ട് പറഞ്ഞു, അയ്യോ ക്ഷമിക്കണം എനിക്ക് തെറ്റ് പറ്റിയതാണ് എന്‍റെ കയ്യിലെ പൈസ എല്ലാം ഇതില്‍ ഉണ്ട് അതുകൊണ്ട് ക്ഷമിക്കണം എന്നും മറ്റുള്ളവരുടെ പേഴ്സ് നോക്കാനും പറഞ്ഞു, ഇതുകേട്ടയുടനെ പൈസ കിട്ടിയവന്‍ അവന്റെ പേഴ്സ് എടുത്തു നോക്കിപറഞ്ഞു എന്റെയും പോയിട്ടില്ല അപ്പൊ പിന്നെ പൈസ എന്റെതാണെന്നും പേഴ്സ് കാണിക്കാനും ആവിശ്യപെട്ടു,എനിക്കാണേല്‍ ആകെ വട്ടു പിടിച്ചു അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്നായി,കാരണം എന്‍റെ സമയം പോയികൊണ്ടിരിക്കുകയാണ്,മനസ്സില്‍ ദേഷ്യമെല്ലാം ഒതുക്കി ഞാന്‍ എന്‍റെ പേഴ്സ് എടുത്തുകാണിച്ചതും ഒരുത്തന്‍ അത് തട്ടിപറച്ചു ഓടി,എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കുന്നിതിനിടയില്‍ രണ്ടാമനും ഓടി, ഒരു നിമിഷം തലകറങ്ങുന്നത് പോലെ തോന്നി, പേര്‍സില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള പൈസ, എന്‍റെ പത്താക്ക, ഇന്‍ഷുറന്‍സ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ്, എല്ലാം പോയി ആ‍ ഒരു നിമിഷം ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ ഉറക്കെ ഓളിയിട്ടു പിന്നാലെ ഓടി, എന്ത് ഫലം ! ഉസൈന്‍ബോള്‍ട്ടിന്റെ നാട്ടുകാരന്റെ പിന്നാലെ പി ടി ഉഷയുടെ നാട്ടുക്കാരന്‍ ഓടിയിട്ടു എന്ത് കാര്യം, എന്നാലും നാട്ടില്‍വെച്ച് നായ കടിക്കാന്‍ ഓടിച്ചതോര്‍മ്മ വെച്ച് പിന്നാലെ വെച്ച് പിടിച്ചു, പെട്ടന്നായിരുന്നു എല്ലാം സംഭവിച്ചത്.

പൈസയും കൊണ്ട് ഓടിയവന്‍ വാഴവെട്ടിയിട്ടതുപോലെ വീഴുന്നു, അവിടെ നിന്നും എഴുനേറ്റു ഓടാന്‍ ശ്രമിച്ച അവനെ കെട്ടിടത്തിന്റെ മറവില്‍ നിന്ന കറുത്ത് തടിച്ചു കന്തൂറയിട്ട ഒരുത്തന്‍ പിടിച്ചു വെച്ചു, കുതറി മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളുടെ കരുത്തിനു മുന്നില്‍ അവനു കിടന്നു പിടയുവാനെ കഴിഞ്ഞുള്ളു, ഞാന്‍ കരുതി അവരുടെ തന്നെ സംഘത്തില്‍ പെട്ടവര്‍ തന്നെ പണത്തിനു വേണ്ടി അടിപിടി ഉണ്ടാകുകയാണെന്നാണ്, അപ്പോളേക്കും എവിടെനിന്നൊക്കെയോ ആളുകള്‍ ഓടികൂടി, ഞാന്‍ അവിടെ എത്തിയതും, ഓടിയവനെ പിടിച്ചു അയാളൊന്നു കുലുക്കി, നാട്ടില്‍ മഞ്ഞുകാലത്ത് മരത്തില്‍ കുലുക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ വീഴുന്നതുപോലെ അയാളുടെ മുടിയിഴകളില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ കൊഴിഞ്ഞു, പതുക്കെ അയാളെ തറയില്‍ പിടിച്ചിരുത്തി എന്തൊക്കെയോ അറബിയില്‍ ‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

ഉടനെ ആരോ പോലീസിനെ വിളിക്കുകയും, നിമിഷങ്ങള്‍ക്കകം അവരെത്തി അയാളെ വണ്ടിയില്‍ പിടിച്ചിരുത്തി, പിന്നെ പോലീസും കന്തൂറയിട്ട കറുത്തവനും എന്തൊക്കെയോ സംസാരിച്ചു ,അതിനു ശേഷം എന്നെ വിളിച്ചുകൊണ്ടു അവര്‍ ചോദിച്ചു താങ്കളുടെ പേഴ്സ് ആണോ ഇത്, ആണെന്ന് ഞാന്‍ മറുപടി നല്‍കി, അവര്‍ അതിലെ പത്താക ചെക്ക്‌ ചെയ്തതിനു ശേഷം എനിക്ക് തിരിച്ചു നല്‍കി കൊണ്ട് പറഞ്ഞു, കേസ് ഉണ്ടെങ്കില്‍ അവരുടെ കൂടെ ചെല്ലാന്‍ പറഞ്ഞു, ഇനി ഇങ്ങനത്തെ ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും പറഞ്ഞു.പരാതിയില്ല എന്ന് പറഞ്ഞപ്പോള്‍ സലാം ചൊല്ലി അവര്‍ അയാളെയും കൊണ്ട് പോയി, അപ്പോള്‍ കള്ളനെ പിടിച്ച ആ‍ കറുത്ത് തടിച്ച മനുഷ്യന്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാന്‍ അടുത്തു ചെന്ന് സലാം ചൊല്ലി സംസാരിച്ചു, ഒരു ദൈവദൂതനെ പോലെ വന്ന താങ്കള്‍ ആരാണ്? താങ്കള്‍ കാരണം എനിക്ക് തിരിച്ചു കിട്ടിയത് വിലപിടിപുള്ള എന്‍റെ സാധനങ്ങള്‍ ആണ്, അയാള്‍ പോക്കറ്റില്‍ നിന്നും അയാളുടെ കാര്‍ഡ്‌ എടുത്തു കാണിച്ചു, മൂസ എല്‍ഹാതി , സുഡാനി വംശജന്‍ ആയ അയാള്‍ ഇവിടെ CID ആയിരുന്നു, അതിനു ശേഷം അയാള്‍ പറഞ്ഞു താങ്കളെ ആദ്യമേ അയാള്‍ വന്നു തട്ടിയ നിമിഷംതൊട്ട് ഞാന്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അതുകൊണ്ട് തന്നെയാണ് അവരെ പിടികൂടാനായതും, ഞാന്‍ അയാളോട് ഒരുപാട് നന്ദി പറഞ്ഞു, അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ചെയ്തത് എന്‍റെ ജോലി മാത്രം, എല്ലാത്തിനും അല്ലാഹുവിനോട് നന്ദി പറയുക, പോകുമ്പോള്‍ അദ്ദേഹം ഫോണ്‍ നമ്പര്‍ തരാനും മറന്നില്ല, പിന്നെ ആ‍ ബന്ധം വളര്‍ന്നു, ഇടക്കിടെ അദ്ധേഹത്തെ സന്ദര്‍ശിച്ചും ആ‍ പരിചയവും സഹായാവും പുതുക്കികൊണ്ടേ ഇരുന്നു. മാത്രംമല്ല അതിനുശേഷം സ്നേഹത്തോടെ ഞാന്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്‌ CID മൂസ എന്നുമായിരുന്നു.

01 November 2010

ബഹുജനം പലവിധം


വംശനാശം സംഭവിച്ചുകൊണ്ടിരികുന്ന പ്രവാസികളില്‍പ്പെടുന്ന ചില അപൂര്‍വയിനം ആളുകളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്, അവരെ കണ്ടുമുട്ടാത്തവരായി ആരും തന്നെ ഗള്‍ഫില്‍ ഉണ്ടാകില്ല. അവരുടെ പലതരത്തിലുള്ള പ്രകടനങ്ങളാണ് താഴെ. കഷ്ടപ്പെട്ടു കുടുംബം പുലര്‍ത്തുന്ന നമ്മലെപോലെയുള്ള പ്രവാസികളില്‍ ചിലര്‍ക്കെങ്കിലും ഇവരില്‍ നിന്നു അറിഞ്ഞോ അറിയാതെയോ ഒരു പണി കിട്ടിയവര്‍ ഉണ്ടാകും.ഇവരെ മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല,കാരണം ഇവര്‍ ചിലപ്പോഴൊക്കെ അപകടകാരികള്‍ ആണ് അതുകൊണ്ട് ഇവരെ സൂക്ഷിക്കുക, ബഹുജനം പലവിധം !



ബംഗാളി
--------------------------
ഒന്നു രണ്ടു ബംഗാളികള്‍ കൂടി ഒരു മെസ്സ് തുടങ്ങി, പരസ്പരം വിശ്വാസമില്ലാത്തവരാണ് ബംഗാളികള്‍ അതുകൊണ്ട് തന്നെ ചിക്കന്‍ക്കറി വെക്കുമ്പോള്‍ അവരവരുടെ ചിക്കന്‍ കഷ്ണങ്ങളില്‍ നൂലുകെട്ടിതൂക്കി പേരെഴുതി വെക്കും, കാരണം സ്വന്തം പേരെഴുതിയ കഷ്ണങ്ങള്‍ മാത്രമേ ഓരോരുത്തരും എടുക്കാന്‍ പാടുള്ളൂ. വിശ്വാസം അതല്ലെ എല്ലാം...

പട്ടാണി
------------------------
ട്രാഫിക്ക് ബ്ലോക്കില്‍ പച്ചവെളിച്ചം കാത്തുകിടന്നിരുന്ന ഞാന്‍ സമയം പോക്കിനായി ചുറ്റും വല്ല ചെല്ലകിളികള്‍ ഉണ്ടോ എന്ന് സേര്‍ച്ച്‌ ചെയ്യുന്നതിനിടയിലാണ് ഒരു വണ്ടിയുടെ ഗ്ലാസില്‍ പ്രാവ് കാഷ്ട്ടിച്ചു വെച്ചിരിക്കുന്നു... പ്രാവിനറിയാം എവിടയാണ് പണി നടത്തേണ്ടത് എന്ന്. കാഷ്ടം കണ്ടയുടനെ ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് കൈപത്തി നിവര്‍ത്തി ഒറ്റ തുപ്പ്‌, പിന്നെ ആ‍ കൈ കൊണ്ട് ഗ്ലാസ്സില്‍ തുടച്ചു ക്ലീന്‍ ആക്കി, എല്ലാത്തിനും ശേഷം ഇട്ട പൈജാമ പൊക്കി ഗ്ലാസ്സില്‍ അവസാന മിനുക്ക്‌ പണിയെന്നോണം തുടച്ചുകൊണ്ട് വീണ്ടും വണ്ടിയിലേക്ക്, പിന്നെ ഒരു ചിരിയും, എന്നോടാണോ കളി ! അതാണ്‌ പട്ടാണി...

മലയാളി
--------------------------

അമേരിക്കന്‍യാത്ര കഴിഞ്ഞു വന്ന അറബി തന്റെ സ്റ്റാഫില്‍പ്പെട്ട മലയാളിയെ ഓഫീസില്‍ വിളിപ്പിച്ചു, കഴിഞ്ഞ ഒരു മാസത്തെ വിശേഷങ്ങള്‍ അന്വേഷിച്ചു. അവിടെ നടന്ന എല്ലാ സംഭവങ്ങളും അയാള്‍ ബോസിന് വിവരിച്ചു കൊടുത്തു, തിരിച്ചു പോരുമ്പോള്‍ അയാളുടെ കയ്യില്‍ സാലറി കൂട്ടിയതായി കാണിച്ചുകൊണ്ടുള്ള ഒരു ലെറ്റര്‍ ഉണ്ടായിരുന്നു . രണ്ടാം ദിവസം ബോസ്സ് ഓഫീസിലെ മറ്റു ചിലരെ പിരിച്ചുവിടുകയും ചെയ്തു.


നേപ്പാളി
--------------------------
ഒരു ദിവസം ഓഫീസില്‍ നേരംവൈകിയാണ് ഞാന്‍ എത്തിയത്, അതുകൊണ്ട് തന്നെ നാസ്ത കഴിക്കാനായി പാന്‍ട്രിയിലേക്ക് പോകുമ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു, പുതിയ ഓഫീസ് ബോയ്‌ വന്നിട്ടുണ്ട് അവന്‍ ഉണ്ടാക്കിയ ചായയാണ് ഇന്ന് കിട്ടിയത്, നന്നായിട്ടുണ്ടായിരുന്നു എന്ന്, ഇതുകേട്ട് ഞാന്‍ പതുക്കെ പാന്‍ട്രിയില്‍ എത്തിയതും പുതിയ പയ്യന്‍ ചായയില്‍ വിരല്‍ ഇട്ടുകൊണ്ട് വിരല്‍ നക്കുന്നതും കണ്ടു, ഞാന്‍ ചോദിച്ചു നീ എന്താ ഈ ചെയ്യുന്നേ ? അപ്പോള്‍ അവന്‍ പറയാ... ഞാന്‍ ചായയിലെ മധുരം നോക്കുകയായിരുന്നു എന്ന്.... ഹാ ചുമ്മാ അല്ല ചായ നന്നായി എന്ന് എല്ലാരും പറയുന്നേ..

ലെബനെന്‍സ്
------------------------------
കുറച്ചു നാളായി ഒരു ജോലിക്കയറ്റം കിട്ടിയിട്ട്, മേലുദ്യോഗസ്ഥനെ പ്രീതിപ്പെടുത്താന്‍ എന്താ ഒരു വഴി ? കുറെ ആലോചിച്ചു ഒടുവില്‍ അയാളുടെ വീക്നെസ്സില്‍ തന്നെ പിടിക്കാന്‍ അയാള്‍ തയ്യാറായി, നാട്ടില്‍ നിന്നും ഒരു അടുത്ത ബന്ധുവിന്റെ മകളെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വന്നു, ഗള്‍ഫ്‌ കാണാനുള്ള അവളുടെ അതിയായ ആഗ്രഹം അവളെ മറ്റൊന്നും ചിന്തിക്കാന്‍ പ്രേരിപ്പിച്ചില്ല, ചാടി പുറപ്പെട്ട അവളെ അയാള്‍ ആദ്യം തന്നെ എത്തിച്ചുകൊടുത്തത് തന്റെ മേലുധ്യോഗസ്തനായിരുന്നു. തിരിച്ചു വരുമ്പോള്‍ അവളുടെ കുറച്ചു വസ്ത്രങ്ങളും പിന്നെ അയാളുടെ പ്രൊമോഷന്‍ ലെറ്ററും കയ്യിലുണ്ടായിരുന്നു.

പലസ്തീനി
----------------------------

ടാക്സിയില്‍ പോകുകയായിരുന്ന ഞാന്‍ ഒരു നേരം പോക്കിനായി ഡ്രൈവറുമായി സംസാരിച്ചിരിക്കുകയായിരുന്നു പെട്ടെന്നാണു അവന്‍ വണ്ടി വെട്ടിച്ചതും ഒരു കാര്‍ വന്നു ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ നിന്നതും, പിന്നെ രണ്ടുപേരും ഗ്ലാസ്‌ താഴ്ത്തി അറബിയില്‍ എന്തൊക്കെയോ പറഞ്ഞു അടിയുടെ വക്കത്ത് എത്തി, ഒന്നും മനസ്സിലാകാതെ ഞാന്‍ അത് നോക്കി ഇരുന്നു, ഞാന്‍ വന്നിരുന്ന വണ്ടിയുടെ ട്രാക്കിലേക്ക് മറ്റവന്‍ കുത്തികേറുകയും അത് ചോദിച്ച എന്‍റെ ഡ്രൈവറെ മറ്റവന്‍ തല്ലാന്‍ പോകുന്നതാന് അവിടെ കണ്ടത് . പിന്നെ അവരുടെ തര്‍ക്കം മൂത്തു, പെട്ടന്ന് എന്‍റെ വണ്ടിയുടെ ഡ്രൈവര്‍ അറബിയില്‍ എന്തോ പറഞ്ഞതും മറ്റവന്‍ മുഖം താഴ്ത്തി അവന്റെ വണ്ടിയില്‍ കയറി പോയി,തിരികെ വന്ന ഡ്രൈവറോട് ഞാന്‍ ചോദിച്ചു ഇതുവരെ സംസാരിച്ചിട്ടും യാതൊരുവിധത്തിലും സഹകരിക്കാത്ത അവനെ എങ്ങനെയാ ഇത്രപെട്ടന് ഓടിച്ചത് എന്ന് ചോതിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു, നീ ആണ് തെറ്റ് ചെയ്തത് അതുകൊണ്ട് നീ മാപ്പ് പറയണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചില്ല ,പിന്നെ തര്‍ക്കം മൂത്തപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഇവിടെ കാണിക്കുന്ന ഈ വീര്യം നിന്റെ നാട്ടില്‍ പോയി കാണിച്ചിരുന്നു എങ്കില്‍ നിനക്കെല്ലാം താമസിക്കാനും പറയാനും സ്വന്തമായി ഒരു രാജ്യം ഉണ്ടായേനെ എന്ന്, അത് കേട്ടതും അവന്‍ ലജ്ജിച്ചു സ്ഥലം വിട്ടു. അവനാണ് പലസ്തീനി, സ്വന്തമായി നാടില്ലെങ്കിലും എല്ലാം അവന്റെ കാല്ച്ചുവട്ടിലെന്നു അഹങ്കരിക്കുന്നവന്‍.

ലങ്കന്‍സ്
-------------------------
മൊട്ടയില്‍ നിന്നും വിരിയാത്ത പയ്യന് അമ്മയുടെ പ്രായവും, കുഞ്ഞനുജത്തിയുടെ ഉടുപ്പുമിട്ട്‌ നാട്ടിലെ മസിലന്‍മാരെ പോലെ എല്ലാ ശരീരഭാഗവും കാണിച്ചു നടക്കുന്ന ഒരു ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍, അവര്‍ കൈകോര്‍ത്ത് പിടിച്ചു നഗരപ്രദക്ഷിണം നടത്തുന്നു എങ്കില്‍ അത് ലങ്കന്‍സ് തന്നെ.

ഫിലിപ്പിനോസ്

-----------------------
കീശയിലെ കനം നോക്കി, ഉടുപ്പുമാറ്റുന്നതുപോലെ ബോയ്‌ഫ്രണ്ടിനെ മാറ്റുകയും, യൂറോപ്യന്‍ ജീവിത നിലവാരവും, അറബികളുടെ കയ്യിലെ കളിപ്പാവകളുമായ നാട്ടിലെ പല്ലികളെ പോലെ തോന്നിപ്പിക്കുന്ന ഒരു വര്‍ഗ്ഗം. ജനിച്ചു വീഴുന്നത് മീന്കാരിയായിട്ട് , ഉള്ള വീട് ഇടക്കിടെ ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും നഷ്ടപെട്ടിട്ടും അഹങ്കാരം മാത്രം നശിക്കാത്ത കുട്ടികള്‍.

മിസിരികള്‍
-----------------------------
ജോലിക്കയറ്റത്തിനായി ബോസ്സിനെ സമീപിച്ച മിസിരി വായ തുറന്നു സംസാരിച്ചതും ബോസ്സ് അയാളെ വിസ ക്യാന്‍സല്‍ ചെയ്തതും തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു.



അല്ലെ ? ശരിയല്ലേ ? കിട്ടിയിട്ടില്ലേ ഒരു പണി ? ഹാ ആരോടും പറയണ്ട ! എന്താ ചെയ്യാ സഹിക്കുക തന്നെ... അതാണ്‌ പറയുന്നേ, ബഹുജനം പലവിധം !....

01 October 2010

ശിക്കാരി- Hunting for A Rising Hero




സ്വന്തം പേരുവെക്കാതെ പോസ്റ്റുകള്‍ ഇട്ട് പല വമ്പന്മാരുടെയും തലയില്‍ ചവിട്ടി ഒരൊറ്റ പോസ്റ്റുകൊണ്ട് വായനക്കാരുടെ കണ്ണിലുണ്ണിയായി മാറിയ ഒരു ബ്ലോഗറെ തേടിയുള്ള എന്റെ അലച്ചില്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നേരില്‍ കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. തുടക്കം മുതല്‍ ഓണ്‍ലൈന്‍ ബന്ധം തുടങ്ങിയ ഞാന്‍ എന്‍റെ കയ്യിലുള്ള എല്ലാ അടവും പ്രയോഗിച്ചു അദ്ദേഹവുമായി ഒന്ന് സംസാരിക്കാന്‍. പക്ഷെ സൂത്രശാലിയായ പുള്ളി എന്നെ വെട്ടിച്ചു കടക്കുന്ന കാഴ്ചകള്‍ എന്നെ ശരിക്കും വട്ടുപിടിപ്പിച്ചു കൊണ്ടിരുന്നു.

പേര് ചോദിച്ചാല്‍ പറയില്ല.. ജോലിസ്ഥലം.. മൊബൈല്‍ നമ്പര്‍.. ഓഫിസിലെ നമ്പര്‍.. എല്ലാം ചോദിച്ചു ഞാന്‍ പുള്ളിക്കാരനെ നിരന്തരം ശല്യപ്പെടുത്തി പക്ഷെ ഒരു രക്ഷയുമില്ല. പുലികളില്‍ പുലിയായ പുള്ളി എന്നെ വെട്ടിച്ചു കടന്നു കളഞ്ഞു. ചാറ്റില്‍ കൂടി എനിക്കറിയാന്‍ കഴിഞ്ഞത് അദ്ദേഹം മലബാറുകാരന്‍ ആണെന്നും ഭാര്യയോടും മകനോടുമോപ്പം ദുബായ് ഖിസൈസ് NMC ഹോസ്പിറ്റലിനു സമീപത്താണ് താമസമെന്നും ഉള്ള ചില കാര്യങ്ങളാണ്.

പല വെള്ളിയാഴ്ചകളിലും ഞാന്‍ അദേഹത്തെ എന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു പക്ഷെ പിടി തന്നില്ല. എങ്ങനെയെങ്കിലും കണ്ട് പിടിക്കാന്‍ വേണ്ടി വ്യാഴാഴച്ചകളില്‍ രാത്രി ചാറ്റ് ചെയ്തു വെള്ളിയാഴ്ച പോകുന്ന സ്ഥലവും സമയവും അന്നെഷിച്ചു. നോ രക്ഷ! എങ്ങനെയെങ്കിലും അദേഹത്തെ കാണണമെന്ന എന്‍റെ വാശി പിന്നെ പുള്ളിയുമായി സംസാരിക്കുക എന്നതായിരുന്നു. ഫോണ്‍ നമ്പര്‍ കൊടുത്തിട്ടും വിളിച്ചില്ല. നമ്പര്‍ തരുന്നില്ല. ഒടുവില്‍ ഗൂഗിള്‍ ടാക്കില്‍ ഒരു ദിവസം സംസാരിച്ചു, എന്‍റെ സംസാരവും സന്തോഷവും കണ്ട് ഭാര്യ, നിയ പോലും അന്ധാളിച്ചു പോയി. കാരണം അത്രയ്ക്കും ഞാന്‍ അദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ലാത്തിയടി. കേട്ടാല്‍ ആരും ഇഷ്ടപെട്ടു പോകുന്ന ശൈലി.

ഉച്ചത്തിലുള്ള സംസാരവും, , എല്ലാം നിസ്സാരമാക്കുന്ന പെരുമാറ്റവും തമാശ നിറഞ്ഞ വാക്കുകളും കേട്ടപ്പോള്‍ ഞാനാകെ ത്രില്ലടിച്ചു. എന്‍റെ മാറ്റം കണ്ടുകൊണ്ടിരുന്ന ഭാര്യക്ക് തോന്നി എനിക്ക് വട്ടുപ്പിടിച്ചെന്നു. പിന്നെ എന്തോ ഒരു അടുപ്പം അദ്ധേഹത്തിനും തോന്നിക്കാണും. പക്ഷെ, നേരില്‍ കാണാനോ പേര് പറയാനോ മനസ്സ് കാണിക്കാത്ത ബ്ലോഗറോട് എനിക്ക് ദേഷ്യമാണ് തോന്നിയത്. ഞാന്‍ ചാറ്റില്‍ കൂടി ചീത്ത പറഞ്ഞു. തനിക്ക് ജാടയാനെന്നു പറഞ്ഞു. പ്രകോപിപ്പിച്ചു. എന്നാല്‍ തിരിച്ചു ചൂടായില്ല. പകരം എഴുത്ത് നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ പറയും.. നല്ല ബ്ലോഗുകളിലെക്കുള്ള ലിങ്ക് തരും. ചിലരുടെ എഴുത്ത് രീതികളെ കുറിച്ച് പറയും..

റമസാന്‍ പകുതിയിലാണ് പെരുന്നാള്‍ക്ക് നാട്ടില്‍ പോകുന്ന വിവരം പറഞ്ഞത്. അപ്പോളും അദേഹത്തെ പിന്തുടരുന്നകാര്യം ഞാന്‍ പറഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ പുള്ളി പോകുന്ന സമയവും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ അന്ന് നോമ്പ് തുറന്ന് നേരെ വെച്ച് പിടിച്ചു ദുബായ് എയര്‍ പോര്‍ട്ടിലേക്ക്. അവിടെ എത്തുമ്പോള്‍ കോഴിക്കോട്ടേക്കുള്ള എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ പുറപ്പെടാന്‍ 4 മണിക്കൂര്‍ ഉണ്ട്. ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. പടച്ചോനെ, . ഞാന്‍ ഇതുവരെ നടത്തിയ എല്ലാ ശ്രമവും പൊട്ടുമോ! എന്‍റെ കണ്ണുവെട്ടിച്ചു പുലി കടന്നു കളയുമോ! ഓരോരുത്തരുടെയും നീക്കം ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ നോ ഫലം!

മാസങ്ങളായുള്ള എന്‍റെ എല്ലാ ശ്രമവും പരീക്ഷണങ്ങളും അനോണി ബ്ലോഗറെ കണ്ടുപിടിക്കാനുള്ള ഒരു ചാന്‍സും നഷ്ടപെട്ട വേദനയാല്‍, നിരാശയാല്‍, ദേഷ്യത്താല്‍ ഞാന്‍ വണ്ടിയില്‍ കയറി ഡോര്‍ അടച്ചതും പെട്ടന്ന് മുന്നിലൂടെ ഒരുത്തന്‍ ഒരു ബാഗുമായി ഓടി വന്നതും സൈഡ് ഗ്ലാസ്സില്‍ തട്ടിയതും ഒരുമിച്ചായിരുന്നു. ദേഷ്യത്തോടെ ഞാന്‍ ഗ്ലാസ്‌ താഴ്ത്തി ആക്രോശിച്ചു.

"തനിക്കെന്താഡോ കണ്ണ് കണ്ടൂടെ..?"

"കണ്ണ് കാണാത്തത് എനിക്കല്ല.. നിങ്ങള്‍ക്കാ.."


"ഓടിവന്ന് വണ്ടിക്കു തട്ടിയിട്ടു തര്‍ക്കുത്തരം പറയുന്നോ"

"ജിഷാദ് ഭായീ, അബുദാബീന്നു ഇവിടം വരെ എന്നെക്കാണാന്‍ വന്നത് ചൂടാവാനാ.? വരൂ.. അകത്തു ചെന്നിരിക്കാം.."

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നീണ്ടു വെളുത്ത സുന്ദരന്‍! ചുരുണ്ട മുടിയും കട്ടിമീശയുമുള്ള, പെന്‍സില്‍ പോലുള്ള ഇവനോ ബൂലോകം വിറപ്പിക്കുന്ന സിംഹം! ഇത്രെയേറെ കമന്റു വരുത്താനും ആളുകളെ ചിരിപ്പിക്കാനും ഇവനെങ്ങനെ കഴിയുന്നു! സംശയത്തോടെ ഞാന്‍ നോക്കിയപ്പോള്‍ "പെന്‍സില്‍" പറഞ്ഞു.

"അതാണ്‌ കണ്ണൂരാന്‍... !" പിന്നെ ഒരു പൊട്ടിച്ചിരിയും....

"ചാറ്റില്‍ ഫ്ലൈറ്റ് ടൈമും ടെര്‍മിനലും വിശദമായി ചോദിച്ചപ്പോഴേ എനിക്ക് അറിയാമായിരുന്നു. ജിഷാദ് എന്നേം കൊണ്ടേ പോകുന്ന്. അകത്തു നിങ്ങളെ ഞാന്‍ നിരീക്ഷിച്ചിരുന്നു. ഒടുവില്‍ കാറില്‍ കയറും വരെ കാത്തിരുന്നതാ. ആള് ഭയങ്കര ചൂടനാണല്ലോ!"

മതിയായി എന്‍റെ മനസ്സ് നിറഞ്ഞു.... എല്ലാവര്‍ക്കും താങ്കളെ അറിയാനും പരിചയപെടാനും താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഉമ്മയെ കൂട്ടാനാണ് പോകുന്നതെന്നും നാലാം ദിവസം തിരിച്ചെത്തുമെന്നും അപ്പോള്‍ വിശദമായി കാണാമെന്നും പറഞ്ഞെങ്കിലും ഞാന്‍ വിട്ടില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി 'മുങ്ങല്‍ വിദഗ്ധന്‍' അരമണിക്കൂറോളം സംസാരിച്ചു. ഞാന്‍ ചോദ്യങ്ങള്‍ കൊണ്ട് പുലിയെ വീര്‍പ്പുമുട്ടിച്ചു. പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു..!

Q. മിസ്റ്റര്‍ കണ്ണൂരാന്‍, താങ്കളെ കുറിച്ച് അറിയാന്‍ താങ്കളുടെ ആരാധകര്‍ക്ക് ആഗ്രഹം ഉണ്ട്, അത് കൊണ്ട് തന്നെ താങ്കളെ കുറിച്ച് രണ്ടുവാക്ക്‌.

A. പേര് കണ്ണൂരാന്‍. നാട് കണ്ണൂരില്‍. (എന്താ, രണ്ടു വാക്കില്‍ ഉത്തരമായില്ലേ എന്നര്‍ത്ഥത്തില്‍ നോക്കുന്നു)

Q. വളരെ പെട്ടന്ന് താങ്കള്‍ ഭൂലോകത്ത് ഞങ്ങളുടെ പ്രിയതാരമായിമാറി. എന്താണ് അതിന്റെ രഹസ്യം? ഈ വളര്‍ച്ചയില്‍ അസൂയാലുക്കള്‍ ഉണ്ടോ ?

A.'കല്ലിവല്ലി' വായിക്കുന്ന ആര്‍ക്കും കണ്ണൂരാന്‍ ഒരു പുതിയ ആളാണെന്ന് തോന്നരുതെന്ന വാശിയുണ്ടായിരുന്നു. ഈ വര്ഷം ഫിബ്രവരിയിലാണ് ഈയുള്ളവന്‍ ബ്ലോഗിലേക്ക് വരുന്നത്. നന്നായി നിരീക്ഷിച്ചു. ഹോം വര്‍ക്ക് ചെയ്തു. May ഒടുവില്‍ സ്വന്തമായി ബ്ലോഗ്‌ തുടങ്ങി. June ആദ്യവാരം ഒരു പോസ്റ്റിട്ടു. ഇന്നും ആരും വിശ്വസിക്കുന്നില്ല ഞാനൊരു പുതുമുഖമാണെന്നു. ഇത് തന്നെയാണ് കണ്ണൂരാന്റെ വിജയം. പിന്നെ, മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കാന്‍ മാത്രം കണ്ണൂരാന്‍ വളര്‍ന്നിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്.

Q. എന്തുകൊണ്ടാണ് താങ്കള്‍ സ്വന്തം പേരും,മറ്റും വെളിപ്പെടുത്താതെ എഴുതുന്നത്‌ .

A. എഴുതിത്തെളിഞ്ഞതിനു ശേഷം പുറംതോട് പൊട്ടിച്ചു പുറത്തേക്കു വരാമെന്നു തോന്നി.

Q. താങ്കളുടെ എഴുത്തിന്റെ ശൈലി കണ്ടുകൊണ്ടു ആരാധികമാര്‍ പിറകെ ഉണ്ടെന്നു കേട്ടല്ലോ അത് എത്രത്തോളം ശരിയാണ്.

A. തിരിഞ്ഞു നോക്കാതെയുള്ള ഒരു ഓട്ടമാണിത്. പിറകെ ആരൊക്കെ ഉണ്ടെന്നു നോക്കുന്നില്ല. ഒരുനാള്‍ കണ്ണൂരാന്‍ വീഴും. അതുവരെ അവരൊക്കെ എന്നോടൊപ്പം ഉണ്ടായാല്‍ മതി.

Q. ഭൂലോകത്ത് സീനിയേര്‍സ് ജൂനിയേര്‍സ്‌ എന്നുള്ള തരംതിരിവ് ഉണ്ടോ ? ഉണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ?

A. അതൊന്നുമില്ല. വ്യക്തിജീവിതത്തില്‍ അങ്ങനെയാവാം. എഴുത്തില്‍ ആസ്വാദന നിലവാരത്തിനാണ് മുന്‍തൂക്കം. കുറേകാലം ബ്ലോഗിലുണ്ടെന്നു കരുതി കാര്യമായ പോസ്റ്റുകളൊന്നും ഇടാത്ത ഒരാളെ എഴുന്നള്ളിച്ചു നടക്കേണ്ടതില്ല. പക്ഷെ നന്നായി എഴുതുന്ന, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്ന ആരെയും പ്രോത്സാഹിപ്പിക്കണം. അതിനു സീനിയര്‍ ജൂനിയര്‍ എന്ന തരംതിരിവ് ആവശ്യമില്ല.

Q. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മറ്റുള്ളവരെ മെയില്‍ അയച്ചു അറിയിക്കുക, ചാറ്റില്‍ കോപ്പി ചെയ്യുക, അവരുടെ പോസ്റ്റില്‍ കയറി കമെന്റ് കൊടുത്തുകൊണ്ട് അവരെ ക്ഷണിക്കുക ഇതിനെ കുറിച്ച്..?

A. ഗ്രഹപ്രവേശത്തിനും വിവാഹത്തിനും ക്ഷണിക്കുമ്പോലെ തന്നെയാണിത്. മുട്ടുകില്‍ തുറക്കപ്പെടും എന്ന വാക്യം ബ്ലോഗിലാണ് പ്രായോഗികമാകുന്നത്. 'കല്ലിവല്ലി'യില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഒന്നിലേറെ തവണ മെയില്‍ അയക്കാറുണ്ട്. ഭാഗ്യത്തിന് ആരും ഇതേവരെ 'ഇനി അയക്കല്ലേ' എന്ന് പറഞ്ഞിട്ടില്ല. ഇനി അങ്ങനെ ആവശ്യപ്പെട്ടാലും അനുസരിക്കാന്‍ കഴിയില്ല. കാരണം ആവശ്യമില്ലാത്ത മെയിലുകള്‍ക്ക് വിശ്രമിക്കാന്‍ SPAM ഉണ്ടല്ലോ. സമാന മനസ്ക്കര്‍ വന്നു വായിച്ചു കമന്റിടും. അല്ലാത്തവര്‍ തല ചൊറിഞ്ഞു പുണ്ണാക്കട്ടെ.

Q. ഭൂലോകത്ത് പെണ്ണുങ്ങള്‍ക്ക്‌ മാത്രം കമെന്റ് കൊടുക്കുക, അവരുമായി അശ്ലീശ ചാറ്റ് ചെയ്യുന്ന വിരുതന്മാരെ കുറിച്ച്?

A. ബ്ലോഗു കൊണ്ട് പശുവിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും മാറുമെന്കില്‍ നമ്മളായിട്ട് പാരയാകണോ?

Q.ഭൂലകത്തു വന്നിട്ട് താങ്കള്‍ക്കു കിട്ടിയ നല്ല സുഹൃത്തുക്കള്‍ ? നല്ല നിലവാരമുള്ള പോസ്റ്റ്‌? നല്ല നിലവാരമുള്ള ബ്ലോഗ്‌ ?

A. ഒരുപാടുണ്ട്. (ഡേയ്, ഒക്കെ പറയിപ്പിച്ചു ഇപ്പോള്‍ കിട്ടുന്ന കമന്റുകളുടെ എണ്ണം കുറയ്ക്കണോ എന്ന ഭാവത്തില്‍ നോക്കുന്നു..)

Q. ബ്ലോഗ്‌ എഴുതാന്‍ വൈഫിന്റെ പ്രചോദനം ? പിന്നെ ബ്ലോഗും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകുന്നു ?

A. എന്റെ നാട്ടിലൊരു രവിയേട്ടനുണ്ട്. അയാള്‍ക്ക്‌ കുറെ പശുക്കളും ഒരു ചായക്കടയും കൃഷിപ്പണിയും മക്കളും ഭാര്യയുമുണ്ട്. ഒരുസമയം ഒരുപാട് ജോലി ചെയ്യുന്ന അയാളേക്കാള്‍ വലുതല്ല കണ്ണൂരാന്‍ എന്ന് സ്വയം ആശ്വസിക്കും. എന്നെ ബ്ലോഗില്‍ നിന്നും പിന്തിരിപ്പിക്കാനാ ശ്രീമതിയുടെ ശ്രമം. അസൂയയാ. അവള്‍ക്കിതൊന്നും ചെയ്യാന്‍ പറ്റാത്ത അസൂയ!

Q. ബ്ലോഗില്‍ ഇഷ്ടമില്ലാത്ത വിഷയം ? താങ്കളെ വേദനിപ്പിച്ച കമെന്റ് ? ബ്ലോഗില്‍ താങ്കള്‍ കൊടുത്ത വേദനിപ്പിക്കുന്ന കമെന്റ് ?

A. "മതപരമായും മറ്റും എഴുതി ചുമ്മാ ആളുകളെ വെറുപ്പിക്കുന്ന, തമ്മിലടിപ്പിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ ഇഷ്ട്ടമല്ല. ഇതേവരെ വേദനിപ്പിക്കുന്ന കമന്റുകള്‍ എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ, ഏതോ ഒരു ബ്ലോഗില്‍ സോണ എന്ന ബ്ലോഗറോട് എനിക്ക് തര്‍ക്കിക്കേണ്ടി വന്നു. അതില്‍ വൈകാരികമായിട്ടാണ് ഞാന്‍ അയാള്‍ക്കെതിരെ കമന്റിയത്. അദ്ദേഹം എന്നോട് പൊറുക്കട്ടെ.

Q. താങ്കള്‍ ബീഡി വലിക്കുമോ , എന്തുകൊണ്ടാണ് പുകവലിക്കുന്ന ഫോട്ടോ ഇട്ടിരിക്കുന്നത്.? വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യും?

A. "ആ ഫോട്ടോയാണ് 'കല്ലിവല്ലി'യിലെ ആകര്‍ഷണം. ഈ ചോദ്യത്തിന് കാരണവും ആ ഫോട്ടോ അല്ലെ? ഇതേവരെ വന്ന വിമര്‍ശനങ്ങളെ പൂമാലയായ് സ്വീകരിച്ചിട്ടില്ല. "കണ്ണൂരാന്‍" എന്ന പേര് തന്നെ ഇട്ടതു ഒരു ധൈര്യത്തിനാ ഭായീ..!"

Q. എന്നെങ്കിലും ഈ ഒളിച്ചുകളി അവസാനിപ്പിച്ച് വരുമോ? എല്ലാവരും അറിയപ്പെടുന്ന കണ്ണൂരാന്‍ ശരിയായ പേരില്‍ വരുമോ?

A. "വരാം. വരാതിരിക്കാം.."

Q. ബ്ലോഗിലെ പുതുമുഖങ്ങളോടും,സുഹൃത്തുക്കളോടും എന്താണ് പറയാനുള്ളത്? കൂടെ താങ്കളുടെ വിജയ രഹസ്യവും?

A. 'കല്ലിവല്ലി'യില്‍ പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കും. വന്നു വായിച്ചു കമന്റി കണ്ണൂരാനെ സന്തോഷിപ്പിക്കുക. ആദ്യം വിജയിക്കട്ടെ. എന്നിട്ട് പറയാം രഹസ്യം."

ഇത്രയും പറഞ്ഞു ഇനിയൊരവസരത്തില്‍ കാണാം എന്ന ഉറപ്പിന്മേല്‍ സലാം പറഞ്ഞു പിരിഞ്ഞു, ഒപ്പം ബ്ലോഗിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകളും അന്വേഷണവും അറിയിച്ചു.

അങ്ങനെ കണ്ണൂരാനെന്ന ബ്ലോഗ്‌ പുലിയെ ആദ്യമായി കാണുന്ന ഒരു എലിയായിമാറി ഞാന്‍.

08 September 2010

ഇരുപത്തിയേഴിന്റെ പടിവാതിലില്‍


പ്രിയ സുഹൃത്തുക്കളെ...
ഇന്ന് എന്‍റെ ഇരുപത്തി ഏഴാം ജന്മദിനം ആണ്, എന്‍റെ ഭാര്യയുമൊന്നിച്ചുള്ള ആദ്യ ജന്മദിനം, അത് കൊണ്ട് തന്നെ എനിക്ക് ഇത് വളരെ സന്തോഷം നല്‍കുന്നു ... ഇരുപത്തി ഏഴു വര്‍ഷം മുന്നേ ഒരു പാവം ഉമ്മ നൊന്തുപെറ്റ എന്നെ അവര്‍ ഇന്നും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കിവരുന്നു. എന്നെ പെറ്റഉടനെ കൊടുംകാറ്റും പേമാരിയും ഉണ്ടായെന്നാണ് കേള്‍ക്കുന്നേ ,കാരണം അത്രയ്ക്കും ജഗജില്ലി ആയിരുന്നു, പ്രസവത്തോട് കൂടെ ഉമ്മാക്ക് ഒരു സമ്മാനം ഞാന്‍ കൊടുത്തു " പ്രഷര്‍ " കാരണം എന്‍റെ സ്വഭാവം അത്രയ്ക്കും നല്ലതായിരുന്നു ഞാനൊന്ന് പുറത്തിറങ്ങിയാല്‍ തുടങ്ങും ഉമ്മാക്ക് പ്രഷര്‍ കൂടാന്‍ ,നല്ല സ്വഭാവം ആയതുകൊണ്ടാണ്‌ എന്ന് വീട്ടുകാര്‍ പറയുമായിരുന്നു ആ‍ ആതി മാറാന്‍ പിന്നെ ഞാന്‍ തിരിച്ചു വരണം. ചെറുപ്പത്തില്‍ എന്‍റെ അടിപിടിയെ ആണ് ഉമ്മ പേടിച്ചിരുന്നത് എങ്കില്‍ വലുതാകും തോറും അത് മറ്റൊന്നിലെക്കായി, ആരോടും പറയണ്ട മറ്റേ കേസ്, ഏത് ? അത് തന്നെന് പെണ്ണ് കേസ്സ് അയ്യോ പെണ്ണ്പിടുത്തം അല്ലാട്ടോ ലൈനടി തന്നെന്ന്.പേറെടുത്ത നേഴ്സിനെ ലൈനടിച്ച്‌ തുടങ്ങി കുളിപ്പിക്കാന്‍ വന്ന പെണ്ണിലൂടെ എന്‍റെ പ്രണയം കഴിഞ്ഞ വര്‍ഷം ജൂലൈ 5 വരെ എത്തി നില്‍ക്കുന്നു( അന്നാണ് ഞാന്‍ ആദ്യമായി നിയയെ കാണുന്നത്) എണ്ണി നോക്കാന്‍ അറിയാത്തത് കൊണ്ടും, എണ്ണം പിടിക്കാന്‍ ഒരു സെക്രട്ടറി ഇല്ലാത്തതുകൊണ്ട് പെണ്ണുങ്ങളുടെ എണ്ണം നോക്കാന്‍ കഴിഞ്ഞില്ല.വയസ്സ് ഒരുപാട് ആയെങ്കിലും ബുദ്ധി ഇത്തിരി കുറവാണ് അതുകൊണ്ട് തന്നെ ചെയ്യുന്നതെല്ലാം മരമണ്ടത്തരം. കഴിഞ്ഞ വര്‍ഷം വരെ ആശംസകള്‍ നല്‍കാന്‍ പെണ്‍കുട്ടികളുടെ ക്യൂ ആയിരുന്നു, ഇപ്രാവിശ്യം ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല കാരണം അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞാന്‍ പെണ്ണുകെട്ടി, അല്ല ...എന്‍റെ പോക്ക് കണ്ടുകൊണ്ടു വീട്ടുകാര്‍ പെണ്ണ് കെട്ടിച്ചു എന്ന് പറയുന്നതാകും ശരി. ഹാ എന്തൊക്കെ ആയിരുന്നു അതുവരെ കിട്ടിയിരുന്നത്... വാച്ച് , ബെല്‍ട്ട്‌, ഷര്‍ട്ട്‌ , മലപ്പുറം കത്തി , തെങ്ങാകൊല എല്ലാം പോയി, ഇനി ഇതെല്ലാം കാശു കൊടുത്തു വാങ്ങണം എന്നാലോചിക്കുമ്പോള്‍ തല കറങ്ങുന്നു... ഇതാണ് പറയുന്നേ ഈ പിള്ളേരെ പിടിച്ചു പെണ്ണ് കെട്ടിക്കരുതെന്നു. ചുമ്മാ ലൈനടിച്ച്‌ നടക്കുവായിരുന്നേല്‍ കുറഞ്ഞത്‌ മൂന്നാലഞ്ച് ഗ്രീറ്റിംഗ് കാര്‍ഡ്‌ എങ്കിലും കിട്ടിയേനെ. എന്താ ചെയ്യാ എന്‍റെ പൂര്‍വ്വപ്രണയിനികളെ ഒന്നുല്ലേലും നിങ്ങളെ ഞാന്‍ പണ്ട് പ്രേമിച്ചതല്ലേ (ചുമ്മ) അപ്പോള്‍ ഞാന്‍ ഇപ്രാവിശ്യവും നിങ്ങളുടെ സ്നേഹസമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നു ( സ്നേഹം ഒഴിച്ച് എന്തും സ്വീകരിക്കും ) പിന്നെ ഒരു കുടുംബകലഹം ഉണ്ടാക്കാന്‍ ശ്രമിക്കരുതുട്ടോ.പിന്നെ ഇത് വായിച്ചു നിയന്ത്രണം വിടുന്ന പൂര്‍വ്വപ്രണയിനികളെ... ചില്ല് കൂട്ടിലിരുന്നെന്നെ
കല്ലെറിയല്ലേ... !.. എന്നെ പറ്റിച്ചു പോയവര്‍ക്കും അവസരം ഉണ്ട് ദേഷ്യം ഉണ്ടെങ്കിലും ഞാന്‍ സമ്മാനം സ്വീകരിക്കുംട്ടോ, കാരണം എനിക്ക് നിങ്ങളോടെ ദേഷ്യം ഉള്ളൂ സമ്മാനത്തിനോട് ദേഷ്യം ഇല്ലാട്ടോ.

ആ‍ കണ്ട അപ്പോളേക്കും മുഖം മുഴുവന്‍ ദേഷ്യം വന്നു, ഇതാണ് പറയുന്നെ ഇക്കാലത്ത് സത്യത്തിനും സ്നേഹത്തിനും ഒരു വിലയും ഇല്ലെന്ന്. അതെല്ലാം പോട്ടെ നിങ്ങള് തന്നില്ലേലും ഞാന്‍ ആഘോഷിക്കും നല്ല പൊളപ്പന്‍ ആയിട്ട് എന്‍റെ നിയകുട്ടി എടുത്തുതന്ന പുതിയ ഷര്‍ട്ടും,പാന്റും പിന്നെ വൈകീട്ടത്തെ ഒരു ഡിന്നരും കൂടെ ഞങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറായി നില്‍കുകയാണ്‌.അപ്പോള്‍ നല്ല സുഹൃത്തുകളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

പിന്നെ എല്ലാ നല്ലവരായ ഞങ്ങളുടെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ വക ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു.

01 September 2010

ആദ്യരാത്രി



അങ്ങനെ ഞാനും ആഘോഷിച്ചു ഒരു " ആദ്യരാത്രി " അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്, ഒരിക്കലും നിങ്ങള്‍ അത് കേട്ട് എന്നെ ക്രൂശിക്കരുത്, നിങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്തു ഞാന്‍ പറയുന്നതായി കരുതി ക്ഷമിക്കുക, മാത്രമല്ല യാതൊരു തര്‍ക്കത്തിനോ ഗുണ്ടായിസത്തിനോ ഞാന്‍ തയ്യാറല്ല...

ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ആനന്ദപൂര്‍ണ്ണമായ ഒരു ദിവസമാണ് അവരുടെ ആദ്യരാത്രി, ഞാനും സ്വപ്നം കണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, വളരെ പെട്ടന്നാണ് എന്‍റെ സുന്ദരരാത്രി കടന്നു വന്നത്, അതുവരെ മനസ്സില്‍ താലോലിച്ചു നടന്നിരുന്ന ആ‍ സുദിനം വന്നണഞ്ഞപ്പോള്‍ എന്‍റെ സുന്ദര വദനം സന്തോഷം കൊണ്ട് തുടുത്തു, അതുവരെ ഇല്ലാത്ത ഒരു ഉന്മേഷവും ആനന്ദവും കൊണ്ട് ഞാന്‍ പാറിപ്പറന്നു.. അതുകൊണ്ട് തന്നെ നാട്ടുകാരും വീട്ടുകാരും കൂടുതല്‍ സന്തോഷിച്ചിരുന്നു. കാരണം നാട്ടുകാര്‍ക് ധൈര്യമായിര്യമായി അവരുടെ പെണ്മക്കളെ പുറത്തുവിടാം; എന്‍റെ ശല്യം ഉണ്ടാകില്ലല്ലോ, വീട്ടുകാര്‍ക്കാണെങ്കില്‍ നാട്ടുകാരുടെ പരാതികേട്ടു ഇനി തല താഴ്ത്തി നടക്കുകയും വേണ്ട. അത് കൊണ്ട് തന്നെ വീട്ടുകാര്‍ വല്യ ഉഷാറോ ടെയാണ് എല്ലാം ചെയ്യുന്നത്. അങ്ങിനെ രാത്രിയായി ഞാന്‍ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി ഒരു കുറ്റി പൌഡര്‍ മേലാകെ പുരട്ടിയും, മുഖത്ത് മുഴുവന്‍ കത്തിവേഷം കെട്ടിയപോലെ ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്സം പുരട്ടി, ഒരു കുപ്പി അത്തറ് മുഴുവന്‍ മേലാകെ പൂശി പതിയെ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമയില്ലാതെ നടന്നു, ഒടുവില്‍ ഭക്ഷണത്തിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഞാന്‍ എന്‍റെ റൂമിലേക്ക്‌ കടക്കാന്‍ വേണ്ടി നടന്നടുത്തു. ഞാന്‍ ഏറെ നാളായി കൊണ്ട് നടക്കുന്ന ആ‍ സുദിനം വന്നണഞ്ഞിരിക്കുന്നു, മനസ്സില്‍ ഒരു മൂളിപ്പാട്ടുമായി നടക്കാന്‍ പോകുന്ന സുന്ദര നിമിഷത്തെ ഓര്‍ത്തു ഞാന്‍ റൂമിന്റെ വാതിലില്‍ എത്തി, പതുക്കെ തുറന്നു റൂമിലേക്ക്‌ നോക്കിയപ്പോള്‍ എന്‍റെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചു,ഒന്നേ നോക്കിയുള്ളൂ, റൂമിലെ ചെറിയ വെളിച്ചത്തില്‍ ഞാന്‍ അവളുടെ കിടപ്പ് കണ്ട് ഞെട്ടി, ബെഡ്ഡില്‍ കിടക്കുന്ന അവളുടെ തൂവെള്ള നിറം കണ്ട് എന്‍റെ സകല നിയന്ത്ര ണവും വിട്ടു, അതുവരെ പിടിച്ചു വെച്ചിരുന്ന എല്ലാം കൈവിട്ടു പോയി! അവളുടെ കിടപ്പ് കണ്ട എന്‍റെ മനസ്സിന്റെ താളപിഴയോ അതോ ആക്രാന്തമോ എന്തെന്നറിയില്ല ഞാനൊരു ചാട്ടം വെച്ച് കൊടുത്തു അവളുടെ മേലോട്ട്, പിന്നെ അവിടെ നടന്നത് ഒരു മത്സരമായിരുന്നു, അവളും ഞാനും ഒന്നിച്ചുള്ള ഒരു പിടിവലി മത്സരം, എന്‍റെ കൈകരുത്ത് അവളെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അത് എനിക്ക് ഒരു പ്രചോധനമായാണ് തോന്നിയത്. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ ശക്തി അവളിലേക്ക്‌ പകര്‍ന്നു, പെട്ടന്നാണ് അവളില്‍ നിന്നും ഒരു ശബ്ദം ഉയര്‍ന്നത്, അത് കേട്ട് ഞാന്‍ ഞെട്ടി, ഞാന്‍ മാത്രമല്ല വീട്ടിലുള്ളവരും ഞെട്ടി, എല്ലാവരും എഴുനേറ്റു ലൈറ്റ് ഇട്ടു എന്‍റെ വാതിലില്‍ മുട്ടലായി, ഞാന്‍ എഴുനേറ്റിരുന്നു അവളെ നോക്കി,ശരിക്കും വിഷമം തോന്നും ആരുകണ്ടാലും. ചെയ്ത തെറ്റിനെ ഓര്‍ത്തു ഞാന്‍ അവിടെ ഇരുന്നു തേങ്ങി, വാതിലിലെ മുട്ടല്‍ ശക്തമായപ്പോള്‍ പതിയെ എഴുനേറ്റു വാതില്‍ തുറന്നു, എല്ലാവരെയും കണ്ടപ്പോള്‍ എന്റെ കരച്ചില്‍ വര്‍ദ്ധിച്ചു. എനിക്ക് ഒരബദ്ധം പറ്റിയതാണ്, അത് പറഞ്ഞു ഞാന്‍ പിന്നെയും തേങ്ങി.

എന്താണ് സംഭവിച്ചത് എന്നറിയാതെ വന്നവര്‍ വന്നവര്‍ അവളെയും എന്നെയും അടിമുടി നോക്കി, അത്രയും കണ്ട് നില്‍ക്കാന്‍ എനിക്കായില്ല, ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ഇനി ഒരിക്കലും ചെയ്യില്ല.... ഒരിക്കലും ഞാന്‍ ഇനി ബെഡ്ഷീറ്റ് കീറില്ല. അതുകേട്ടു ഉമ്മ പറഞ്ഞു "ഇത് ഇവന്‍റെ അസുഖമാണ്. പുതിയ ഷീറ്റ് വിരിച്ചാല്‍ അത് ഗുസ്തി പിടിച്ചു കീറും, ഇനി മേലില്‍ ഷീറ്റ് വിരിക്കാതെ കിടന്നാല്‍ മതി" എല്ലാവരും എന്‍റെ മുഖത്ത് പുച്ചിച്ചു നോക്കി പിന്തിരിഞ്ഞു. ഞാന്‍ അവിടെ ഇരുന്നു കൊണ്ട് ബെഡ്ഷീറ്റുമായുള്ള എന്‍റെ ആദ്യരാത്രി തകര്‍ന്ന വേദനയാല്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങി, ഇനി മേലില്‍ പുതിയ ബെഡ് ഷീറ്റ് ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവുമായി . ( എന്‍റെ ഒറിജിനല്‍ ആദ്യരാത്രി സ്വപ്നം കണ്ട് നടന്നിരുന്ന കാലത്ത് പറ്റിയ ഒരു അമളി )

23 August 2010

ഓണംവന്നേ



ഓണം വന്നോണം വന്നെ
മുറ്റത്താകെ പൂക്കളവും നിറഞ്ഞേ
നാടാകൊരുങ്ങീടുന്നെ
മാവേലി മന്നനെ സ്വീകരിക്കാന്‍.

കോടിയെടുത്തു നാരിമാരെല്ലാം
ഓണക്കളിയില്‍ മുഴികിടുമ്പോള്‍
കുഞ്ഞുങ്ങളെല്ലാമൊത്തു കൂടി
ഊഞ്ഞാലിലാടിക്കളിച്ചിടുന്നേ.

ചെറുമക്കള്‍ മുതല്‍
മുത്തശ്ശന്‍ വരെ ഊണിനായ്
തളത്തില്‍ എത്തിടുമ്പോള്‍
പെണ്ണുങ്ങളെല്ലാം വിളമ്പുന്നു വിഭവങ്ങള്‍.

കാളനും തോരനും കേമനായ് മുന്നില്‍
ഒട്ടും കുറവില്ല അവിയലും കിച്ചടിയും
സാമ്പാറും കൂട്ടി ഉണ്ണാനിരിക്കുമ്പോള്‍
ഓണസദ്യ എന്നും കെങ്കേമമായിടും.

സദ്യക്ക് ശേഷം ആണുങ്ങളെല്ലാം
ഓണത്തല്ലിനായ് ഒത്തുകൂടി
തല്ലിന് ശേഷം കച്ചകെട്ടി
വള്ളം കളിക്കായി പോയിടുന്നു.

സന്ധ്യാനേരത്ത് ഒത്തുകൂടി
എല്ലാരും യാത്രചൊല്ലി പിരിഞീടുമ്പോള്‍
ഒപ്പം മാവേലി മന്നനും യാത്രചൊല്ലി
ഇനിയൊരു ചിങ്ങത്തില്‍ ഒത്തുകൂടാന്‍.

01 August 2010

പെണ്ണുവേണം


ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മ പറഞ്ഞു നാല് ദിവസമായി നാട്ടില്‍ നല്ല മഴയാണെന്ന്, ചെറുപ്പത്തില്‍ മഴപെയ്യുപോള്‍ ഞങ്ങള്‍ പാടാറുള്ള ഒരു പാട്ടാണ് അപ്പോള്‍ മനസ്സില്‍ ഓര്‍മവന്നത്. ഇത് എങ്ങനെ ഞങ്ങള്‍ പഠിച്ചു എന്ന് ഇപ്പോളും അറിയില്ല, എങ്ങനെയോ ഈ വരികള്‍ വായില്‍ വരാറുണ്ട് , അതില്‍ നിന്നും ഓര്‍മ്മയുള്ള കുറച്ചു വരികള്‍.
--------------------------------



തണുക്കുന്നു കുളിരണ് കൊടുംകാറ്റടിക്കുന്നു
ഉമ്മാ... എനിക്കൊരു പെണ്ണുവേണം
കെട്ടിപിടിക്കനെനിക്കൊരു പെണ്ണുവേണം
മൂടിപുതച്ചു കിടക്കാനൊരു പെണ്ണുവേണം.

പ്രായത്തില്‍ കവിഞ്ഞൊരു വളര്‍ച്ചയുണ്ടെങ്കിലും
കണ്ടാല്‍ ഞാനെന്നും സുന്ദരനാണ്
അതിനാല്‍ എനിക്കൊരു പെണ്ണു കിട്ടാനായി
ഉമ്മാ എന്നും കാത്തിരിപ്പാണ്.

ചേലൊത്ത ഒരു പെണ്‍കൊടിക്കായി ഞാന്‍-
കാത്തിരിപ്പാണ്
എനിക്കായി അവളെവിടെയോ കണ്ണുനട്ട്-
കാത്തിരിപ്പാണ്.
ഒന്നിച്ചു ചേരുന്ന ദിനത്തിനായ് ഞങ്ങള്‍ കാത്തു -
കാത്തിരിപ്പാണ് .

18 July 2010

ആഴ്ചാന്ത്യം


വീണ്ടും ഒരാഴ്ചകൂടി
ബുധന്റെ വേര്‍പാട്
വ്യാഴത്തിന്റെ അന്ത്യയാമങ്ങളില്‍
ക്ഷീണിതനായി
അത്യുഷ്ണത്തിന്റെ
അതിരുവിട്ട ദാഹവും
ഒരുമിച്ചൊരു യാത്ര
തുടങ്ങാം ഇനിയൊരു
വിഷാദ സന്ധ്യയില്‍
അവസരത്തിനൊത്തു
ചിന്തിക്കുകയും
പറയുകയും
കരച്ചിലടക്കിപ്പിടിച്ചു
ചിരിച്ചും ,പൊള്ളയായ
വാക്കുകള്‍ ഉച്ചരിച്ചും
ദീര്‍ഘമായ
കാഴ്ചകളൊന്നുമില്ലാതെ
ഇരുട്ടിനെ വരവേല്‍ക്കാന്‍
പടിയിറങ്ങുന്ന
അന്തേവാസികള്‍
ഉത്തുംഗശൃംഗങ്ങളില്‍
നേരം ചിലവഴിച്ചും
വഴക്കടിച്ചും മറഞ്ഞു പോയ
ഓരോദിനത്തിന്റെയും
നേര്‍കാഴ്ചകള്‍
നഷ്ടപ്പെട്ട നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി.

08 July 2010

ഊഴം


[കുറച്ചു ദിവസങ്ങള്‍ക് മുന്നേ " വൃദ്ധ സദനം" എന്ന പേരില്‍ ഒരു കഥ മെയില്‍ വന്നു, തന്റെ വൃദ്ധമാതാവിനെ വൃദ്ധ സദനത്തില്‍ തള്ളിയ ഒരാളുടെ കഥ, അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല നാളെ വിധി അവരെയും ഈ വിതത്തില്‍ തിരിച്ചടിക്കുമെന്ന്. അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട്‌ എഴുതിയതാണ് ഈ കഥ. ]



ബഷീര്‍ എല്ലാ പ്രവാസികളെയും പോലെ ഗള്‍ഫില്‍ വന്നു പെട്ടവന്‍, ഭാര്യ സുഹറയുടെ നിരന്തരമുള്ള ഒരു പരാതി തീര്‍ക്കാനായി അയാള്‍ നാട്ടില്‍ വന്നതാണ് ,കുറച്ചു നാളായി അവള്‍ വിടാതെ പുറകെ കൂടിയിട്ട്, അവളോടുള്ള സ്നേഹകൂടുതല്‍ കൊണ്ടുതന്നെ അയാളത് ചെയ്യാന്‍ തീരുമാനിച്ചു വന്നതാണ്. അവള്‍ക്കു ബഷീറിന്റെ ഉമ്മയെ നോക്കാന്‍ വയ്യത്രെ, മാത്രമല്ല അവള്‍ക്കു ഉമ്മ ഒരു ഭാരമായി മാറിയിരിക്കുന്നു അതുകൊണ്ട് ഉമ്മയെ വൃദ്ധ സദനത്തിലക്കുവാനുള്ള സുഹറയുടെ ബുദ്ധി നടപ്പിലാക്കാന്‍ ലീവ് എടുത്തു വന്നതാണയാള്‍. അങ്ങനെ ഉമ്മയെ വൃദ്ധ സദനത്തിലാക്കി തിരിച്ചുവരികയായിരുന്നു ബഷീറും സുഹറയും മകനും, സുഹറയുടെ മുഖത്ത് സന്തോഷത്തിന്റെ അലകള്‍ അടിച്ചിരുന്നു,ഹാവൂ ഇനി ആ‍ തള്ളയുടെ ശല്യം സഹിക്കേണ്ടല്ലോ സ്വസ്തമായി ഇനി എവിടേക്കും പോകാം അതും ആലോചിച്ചു അവള്‍ പുഞ്ചിരി തൂകി മുന്‍സീറ്റില്‍ തന്നെ ഇരുന്നിരുന്നു,ഇടക്കൊന്നു ബഷീറിനെ നോക്കിയപ്പോള്‍ അയാളുടെ മുഖത്ത് ഒരു വിഷമം നിഴലിച്ചു കാണാമായിരുന്നു. ഉമ്മയെ വിട്ടു പിരിഞ്ഞ വിഷമമോ അതോ കുറ്റബോധമോ അയാളില്‍ കാണാമായിരുന്നു.വണ്ടി ഓടിക്കുന്നു എങ്കിലും അയാളുടെ ശ്രദ്ധ മറ്റെവിടെയോ ആണ് . പെട്ടന്നു പുറകിലിരിക്കുന്ന മകന്റെ ചോദ്യം കേട്ടാണ് അയാള്‍ ഞെട്ടിതിരിഞ്ഞത്. " ഉപ്പാ... ഇനി എന്നാ ഞാനിനി ഉപ്പാനെയും ഉമ്മാനെയും വൃദ്ധാസദനത്തില്‍ ആക്കേണ്ടത് " ഇതുകേട്ട് ബഷീറിന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു,അയാളുടെ കാലിന്റെ അടിയില്‍നിന്നും ഭൂമി ഒലിച്ചു പോകുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.അയാള്‍ ചെയ്ത തെറ്റിനെ ഓര്‍ത്തു നിസ്സഹായനായി സുഹറയെ നോക്കി അവളുടെ മുഖത്തും കുറ്റബോധം നിഴലിച്ചു നിന്നിരുന്നു.ഇതെല്ലാം മനസ്സിലാകാതെ അവരുടെ മകന്‍ അവന്റെ ഊഴവും കാത്തിരുന്നു .

03 July 2010

ഹര്‍ത്താല്‍


രാവിലെ നമ്മുടെ " ഹംസക്ക " ഒരു മെയില്‍ അയച്ചു തന്നു, വിലക്കയറ്റത്തെ കുറിച്ചു അതുകണ്ടപ്പോള്‍ ‍ എഴുതിയതാണ് ഈ വരികള്‍. വരികള്‍ നന്നായിട്ടില്ലേല്‍ ക്ഷമിക്കുക പതിനഞ്ചു മിനിറ്റില്‍ തയ്യാറാക്കിയതാണ്.
അപ്പോള്‍ കടപ്പാട് : ഹംസക്കാക്ക്.
-------------------------------------------------


കയ്യില്‍ കാശില്ലാഞ്ഞിട്ടോ
കടയില്‍ വിലകൂടിയിട്ടോ
വീട്ടില്‍ ഒന്നും വെച്ചിട്ടില്ല
ഭാര്യ പറഞ്ഞു ഇന്നും ഹര്‍ത്താല്‍ .

കാരണം തിരക്കി കവലയിലെത്തി
ആളുകളെല്ലാം ഒഴിഞ്ഞു പോയി
അവിടേം നിന്നും അറിയാന്‍ കഴിഞ്ഞു
ബ്രസീലിന്‍ തോല്‍‌വിയില്‍ ഇന്നും ഹര്‍ത്താല്‍ .

പനിവന്നാലും പുലി വന്നാലും
വിലകൂടിയാലും ബോംബുവീണാലും
മലയാളിക്കിത് ആഘോഷം
ഹര്‍ത്താലെന്നൊരു ആഘോഷം.

അളിയന്‍ വന്നു രാവിലെ തന്നെ
കുപ്പിയുമായി പെങ്ങള് പിറകെ
ആഘോഷിക്കാന്‍ ഈ സുദിനം
ഹര്‍ത്താല്‍ എന്നൊരു ഈ സുദിനം.

വിഡ്ഢികളാം നമ്മളെല്ലാം
അറിയുന്നില്ല ഇതിന്റെ നഷ്ടം
പാവപ്പെട്ട തൊഴിലാളികളുടെ
അടുപ്പുകളന്നു പുകയുകയില്ല.

28 June 2010

ചൂടാണത്രെ


പുറത്തു മുഴുവന്‍ ചൂടാണത്രേ
പുറത്തിറങ്ങാന്‍ കഴിയുന്നില്ല
ദിനവും കൂടിവരുന്നുണ്ടെങ്കിലും
സഹനം തന്നെ ശരണവുമത്രേ.

തൊണ്ടയാകെ വറ്റിവരണ്ടു
കൈകാലുകള്‍ വിയര്‍ത്തൊലിച്ചു
മൂക്കില്‍നിന്നും ചോരയൊലിച്ചു
തളര്‍ന്നുറങ്ങി ഞാനീ ചൂടില്‍ .

തലയില്‍ വെള്ളമൊഴിക്കുന്നുണ്ട്
തൈര് കലക്കി തടവുന്നുണ്ട്‌
മുടികള്‍ പാതി പോകുന്നുണ്ട്
ചൂടുമാത്രം കുറയുന്നില്ല.

ഫ്രിഡ്ജില്‍ കേറി ഒളിച്ചാലോ
കുളത്തില്‍ മുങ്ങി കിടന്നാലോ
കാര്യമുണ്ടോ സോദരരെ
ഈ കൊടുംചൂടിനെ തടയാന്‍.

21 June 2010

പ്രണയ പരീക്ഷണം


എന്‍റെ പ്രണയം കൊടികുത്തി വാണിരുന്ന കാലം, ഒരിക്കല്‍ എന്‍റെ പ്രണയിനി അവളുടെ വീട്ടിലെക്കു എന്നെ ക്ഷണിച്ചു അവളുടെ ക്ഷണം സ്വീകരിച്ചു ഞാന്‍ അവിടെ ചെന്നപ്പോള്‍ അവളുടെ സുന്ദരിയായ അനിയത്തി വാതില്‍ തുറന്നു അവള്‍ പതുക്കെ മൊഴിഞ്ഞു ഇവിടെ ഞാന്‍ അല്ലാതെ മറ്റാരും ഇല്ല ഇല്ല . ചേച്ചി പുറത്ത് പോയിരിക്കുന്നു ,അച്ചനും അമ്മയും ജോലിക്ക് പോയി .എന്നോട് ഇരിക്കാന്‍ പറഞ്ഞു അവളെനിക്കു കുടിക്കാനായി ജൂസുമായി വന്നു. അത് കുടിച്ചു കഴിഞ്ഞു ഒഴിഞ്ഞ ഗ്ലാസുവാങ്ങി അവള്‍ കിച്ചനിലേക്ക് പോയി.തിരികെ വന്ന അവളുടെ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു അത് കൂടുതല്‍ പ്രകാശിക്കുന്നത് ഞാനറിഞ്ഞു. അവള്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞു എന്‍റെ അരികില്‍ ഇരുന്നു .അവള്‍ എന്‍റെ കണ്ണിലേക്കു തന്നെ നോക്കി സംസാരിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ അവളുടെ കണ്ണുകളില്‍ അരുതാത്തത് എന്തോ പ്രതീക്ഷിച്ചു. ഉടനെ ഞാന്‍ അവിടെ നിന്നും പതുക്കെ എഴുനേറ്റു , അത് അവള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു അവള്‍ ചാടി എഴുനേറ്റു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു " എന്തുകൊണ്ട് നമ്മള്‍ക്ക് പ്രണയിച്ചു കൂട" എനിക്ക് ചേട്ടനെ ഇഷ്ടമാണ് എന്ന്.ഇതുകേട്ടപാടെ ഞാനാകെ തരിച്ചു പോയി പരിസരം മനസിലാക്കി അവളെ ഞാന്‍ തള്ളിമാറ്റി പുറത്തേക്കു ഓടി ..... എന്‍റെ വണ്ടിയിലെക്കായിരുന്നു ലക്‌ഷ്യം പക്ഷെ വീടിന്റെ പുറത്ത് കടന്നതും എന്‍റെ പ്രണയിനി അതാ നില്‍ക്കുന്നു, എന്നെ കണ്ട പാടെ അവളെന്നെ കെട്ടിപിടിച്ചു ചുംബിച്ചു. എന്നിട്ട് എന്‍റെ ചെവിയില്‍ പതുക്കെ അവള്‍ പറഞ്ഞു " എന്‍റെ പരീക്ഷണത്തില്‍ നീ വിജയിച്ചു ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ് ".
ഞാന്‍ പതുകെ ശ്വാസം വിട്ടു എനിട്ട്‌ മനസ്സില്‍ മന്ത്രിച്ചു . ഭാഗ്യം റോസാപ്പൂവ് കയ്യില്‍ കരുതാഞ്ഞത്. അവളതു പറയുമ്പോളും എന്‍റെ നെഞ്ചിലെ ഇടിപ്പിന്റെ വേഗത കുറഞ്ഞില്ലായിരുന്നു.

കാരണം :- ഞാന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിയത് അതിലിരിക്കുന്ന റോസാപ്പൂവ് എടുക്കാനായിരുന്നു. അവളുടെ അനിയത്തി എന്നെ കെട്ടിപിടിച്ചു ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് റോസാപ്പൂവ് കൊടുത്തു തിരിച്ചു ഇഷ്ടമാണെന്ന് പറയാനായിരുന്നു. ഭാഗ്യം ഞാന്‍ റോസപ്പൂവ് കയ്യില്‍ കരുതിയിരുന്നെങ്കില്‍ എനിക്ക് രണ്ടുപേരെയും നഷ്ടപ്പെടുമായിരുന്നു. എന്‍റെ ഭാഗ്യം ഇപ്പോള്‍ ഒന്നെങ്കിലും കിട്ടിയല്ലോ .

20 June 2010

ഒന്നാം പിറന്നാള്‍


പ്രിയസുഹൃത്തുക്കളെ....
ഇന്ന് ഞാന്‍ ബ്ലോഗ്ഗില്‍ ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ മെയ്‌ ഇരുപതിനാണ് ഞാന്‍ ഹാര്‍ട്ട്‌ബീറ്റ്സ് എന്ന പേരില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത്.(ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തത് 2008 ഓഗസ്റ്റ്‌ മാസം ആണ്, പക്ഷെ എങ്ങനെ ഇതു മാനേജ് ചെയ്യാം എന്നറിയാത്തതു കൊണ്ടും എന്‍റെ കവിതാബുക്ക് നാട്ടില്‍ പെട്ടത് കൊണ്ടും 10 മാസം ബ്ലോഗ്‌ തരിശായി കിടന്നു). അതിനു ആദ്യമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഞാന്‍ നന്ദി പറയുന്നു കാരണം മമ്മുക്കയുടെ ബ്ലോഗ്‌ കണ്ടുകൊണ്ടാണ് ഞാന്‍ ആദ്യമായി ഇതിലേക്ക് കാലുകുത്തുന്നത്. പിന്നെ ഞാന്‍ എന്നോ എഴുതിയ വരികള്‍ എല്ലാം കാണണം എന്ന് വാശിപിടിച്ച എന്‍റെ ഒരു സുഹൃത്തിന്റെ ആവിശ്യപ്രകാരം നാട്ടില്‍ നിന്നും കൊണ്ടുവന്ന എന്‍റെ ബുക്കിലെ വരികള്‍ ഇതില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ തുടങ്ങി. ആ‍ സുഹൃത്തിന്റെ ആവിശ്യപ്രകാരം ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങി ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു. ഇപ്പോള്‍ ആ‍ സുഹൃത്ത് എന്‍റെ കൂടെ ഇല്ല എങ്കിലും എന്നിലെ എന്നെ പുറത്ത് കൊണ്ടുവന്ന ആ‍ സുഹൃത്തിനു ഒരായിരം നന്ദി ഞാന്‍ പറയുന്നു.



പിന്നെ എന്‍റെ മണ്ടത്തരങ്ങള്‍ എല്ലാം വായിച്ചു അഭിപ്രായം പറഞ്ഞ എന്‍റെ എല്ലാ നല്ല സുഹൃത്തുകള്‍ക്കും, ബ്ലോഗ്ഗിലൂടെ ഞാന്‍ അടുത്തറിഞ്ഞ ഒരുപാട് നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു ഒരുപാട് നല്ല വിഷയങ്ങളുമായി എന്നും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും. പിന്നെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ സിസ്റ്റത്തിനു മുന്നില്‍ ഇരുന്നു ചായക്കും വെള്ളത്തിനും വേണ്ടി അലമുറ ഇടുന്ന എന്നെ സഹിക്കുകയും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുകയും ചെയ്യുന്ന എന്‍റെ പ്രിയതമക്കും നന്ദി.(അല്ലേല്‍ പിന്നെ ഒരു സമാദാനം തരില്ല പെണ്ണ്).

12 June 2010

പ്രവാസി



മരുഭൂമിയിലെ ചൂടിലും മരം കോച്ചുന്ന തണുപ്പിലും
വിറകുകള്‍അടക്കിവെച്ച പോലെ
ഒരാള്‍ക്കുമീതെ മറ്റൊരാളെന്നപോലെ
കുടുസു മുറിയില്‍ എന്റെ പ്രിയപെട്ടവരെ ഓര്‍ത്ത്
ഞാന്‍ ഒഴുക്കിയ കണ്ണുനീര്‍ തുള്ളിയുടെ വിലയായി മാസം തോറും
എനിക്ക് കിട്ടുന്ന എന്റെ തുച്ചമായ ശമ്പളം ഒരു തുള്ളി പോലും കളയാതെ
എന്റെ പ്രിയപെട്ടവര്‍കായി ഞാന്‍ അയച്ചു,
എന്റെ മുണ്ട് ഞാന്‍ പട്ടിണി കിടന്നു മുറുക്കി എടുത്തു
എന്റെ പ്രിയപെട്ടവര്‍ പട്ടിണി കിടക്കതിരികാന്‍ വേണ്ടി...
അവര്‍ നല്ല ഭക്ഷണം കഴിച്ചു നല്ല വസ്ത്രം അണിഞ്ഞു നടക്കുന്നത് കാണുവാന്‍-
ഒരുപാടു ആശിച്ചു, എന്റെ ജോലിയുടെ ദൈര്‍ഘ്യം ഞാന്‍ ദിവസവും കൂട്ടി
എന്റെ ചിലവിനെ ഞാന്‍ വെട്ടികുറച്ചു
അവര്‍ക്കായി അയച്ചു കൂട്ടിയ നോട്ടിന്റെ എണ്ണവും മനസ്സില്‍ പലതവണ എണ്ണി നോക്കി തളര്‍ന്ന് ഞാന്‍ എപ്പോളോ ഉറങ്ങി പോയി... ഒടുവില്‍ ഞാന്‍ തളര്‍ന്നു ....
ജീവിതത്തിന്റെ ഒരു നല്ല ഭാഗവും ഞാന്‍ ആശ്രയിച്ച എന്റെ സ്വന്തം ഗള്‍ഫിന്
ഞാന്‍ ഒരു ഭാരമായി ഞാന്‍ മാറിയപ്പോള്‍ എന്റെ പ്രിയപെട്ടവരുടെ അടുക്കലേക്കു ആരൊക്കെയോ എന്നെ എത്തിച്ചു....ആര്‍കും എന്റെ ഭാരം താങ്ങുവാന്‍ ആകുന്നില്ല.
ഞാന്‍ സ്വന്തം എന്ന് കരുതിയ എന്റെ കുടുംബവും എന്റെ പ്രിയ സുഹൃത്തുക്കളും
ഞാന്‍ അത്തറും, വസ്ത്രവും, മറ്റുമായി വരുന്നതും കാത്തു നിന്നിരുന്ന അവരുടെ ഇടയിലേക്ക് ഒരിക്കലും നിനച്ചിരിക്കാതെ ഞാന്‍ ഒരു ഊനുവടിയുമായി കടന്നു വന്നപ്പോള്‍ ആരോകെയോ എന്നെ മറക്കുന്ന കാഴ്ച കാണാന്‍ എനിക്ക് കഴിയുന്നില്ല...
ഒടുവില്‍ ഞാന്‍ എന്റെ വീടിനു ഭാരമായി മാറിയപ്പോള്‍
എന്നും എന്റെ വരവിനായി കാത്തു നിന്ന വീടിനെ ഒറ്റയ്ക്ക് വിട്ടു...
ഞാന്‍ എന്റെ നാഥനായി ജീവിതം മാറ്റിവെച്ചു.

06 June 2010

മറന്നുവോ നീ എന്നെ


നിന്‍ മുഖം കാണാന്‍ കാത്തിരിന്നു
നിന്‍ മോഴികെള്‍ക്കാനായി കാതോര്‍ത്തിരുന്നു
എവിടെ പൊയ് മറഞ്ഞു നീ എന്‍ പ്രിയയെ
മറന്നുവോ ഈ പ്രിയതമനെ.

നിലാവ് തെളിയുന്ന രാത്രികളില്‍
ഒരു വേള നിന്നെ കാണുവാനായി
പഴയൊരു പാട്ടിന്റെ ശീലുമായി ‍
കണ്ണുനീര്‍ പൊഴിച്ചു നിന്നിരുന്നു.


ഒരിക്കല്‍ നീയെന്നരികില്‍ വരുമെന്ന്
ഒരുപാടു ഞാന്‍ ആശിച്ചിരുന്നു
നിയെന്നെ ഓര്‍ക്കില്ല ഒരിക്കലെങ്കിലും
നീ തന്ന മധുര നിമിഷങ്ങള്‍
മറക്കുവാനാകില്ല ഒരിക്കലും .

അറിയുന്നു നിന്നുടെ സ്നേഹമിന്നു
അലിയുന്നു നിന്നില്‍ ഞാനാ സ്നേഹത്തിനായ്
ഒരിക്കലും വരികില്ല എന്ന സത്യം
അറിയാതെ തളരാതെ
ഇന്നും നിനക്കായ് ഞാന്‍ കാത്തിരിപ്പൂ
എന്നും ഞാന്‍ കാത്തിരിക്കും....
നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കും.

27 May 2010

അരികില്‍ നീ ഉണ്ടായിരുന്നു എങ്കില്‍


അരികില്‍ നീ ഉണ്ടെന്ന സത്യം
അറിയുവാന്‍ എന്തേ വൈകി ഞാന്‍
എന്‍ ജീവന്റെ താങ്ങും തലോടലായി
എവിടെയോ നിന്നെ ഞാന്‍ അറിഞ്ഞിരുന്നു
നിന്റെ മൌന സ്നേഹത്തിനായ് കൊതിച്ചിരുന്നു
ആര്‍ക്കും നല്‍കാത്ത നിന്‍ സ്നേഹം നീ എപ്പോഴോ
എനിക്കായ് മാത്രം പങ്കുവെച്ചു
എന്നിട്ടും എന്തെ ഞാന്‍ കണ്ടില്ല നിന്‍ സ്നേഹം ..
എത്രമേല്‍ ദിവ്യമയിരുന്നു എന്ന്
ഒരു തുള്ളി സ്നേഹത്തിന്‍ മധുരംപോല്‍ നല്‍കാതെ....
എപ്പോഴും ഞാന്‍ കരയിച്ചിരുന്നു
പൊഴിയുന്ന കണ്ണുനീര്‍ കാണാതെ പലവട്ടം
നിന്നെ ഞാന്‍ കുത്തി നോവിച്ചിരുന്നു
എന്നിട്ടും ആരോടും പറയാതെ തളരാതെ
എനിക്ക് മാത്രമായി നീ പ്രാര്‍ത്ഥിച്ചിരുന്നു
ഒടുവില്‍ നീ മിഴിനീര്‍ തൂകി വന്നതും
യാത്ര ചോതിച്ചതും...എന്നില്‍ നിന്നും പറന്നകന്നതും
നോക്കി കണ്ണുനീര്‍ പൊഴിക്കാനെ എനിക്ക് കഴിയൂ..
എന്നിട്ടും എന്തേ അറിയുവാന്‍ വൈകി ഞാന്‍ നിന്‍ സ്നേഹം
ഇപ്പോള്‍ ഞാന്‍ അറിയുന്ന ഒന്നുണ്ടേ.....അത്രയ്ക്കും അവളെന്നെ സ്നേഹിച്ചിരുന്നു...മോഹിച്ചിരുന്നു.
കഴിയില്ല എനിക്ക് ഇന്നു മോഹിക്കുവാന്‍ നിന്നെ
കഴിയില്ല എനിക്ക് ഇന്നു പിരിയുവാന്‍ നിന്നെ
എങ്കിലും പറയാതെ വയ്യ....
അരികില്‍ നീ എപ്പോളും ഉണ്ടെങ്കില്‍ എന്ന്
അരികില്‍ നീ ഉണ്ടെങ്കില്‍ എന്നും.....
എന്‍ ജീവന്റെ ജീവനായി ഞാന്‍ കാത്തുവെക്കാം.

16 May 2010

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍


മഴയില്‍ തളരും പ്രകൃതി പോലെ
എന്റെ ഹൃദയം തളരുകയാണ് .
ഒരു ആശ്വാസമായി ... നീലാകാശത്തില്‍ വിരിയും മഴവില്‍ പോലെ
ഇടക്കെപ്പോഴോ നീ വരുന്നു .
ആഞ്ഞു വീശുന്ന കാറ്റിലും മഴയിലും മാഞ്ഞുപോകുന്ന മഴവില്ല് പോലെ ഇടക്കെപോഴോ നീ മായുന്നു .
മഞ്ഞില്‍ പൂവിരിയും പോലെ ഇടക്കെപോഴോ നീ എന്‍ ഹൃദയത്തില്‍ വീണ്ടും വസന്തം നിറയ്ക്കുന്നു
ഒരു പിഞ്ചു കുഞ്ഞിന്റെ കണ്ണുനീര്‍ തുള്ളി പോലെ
ആരുടേയോ കണ്ണുനീര്‍ നിന്റെ ഇതളുകള്‍ പൊഴിക്കുന്നു .
നിന്നെ കുറിച്ചുള്ള എന്റെ സുന്ദര സ്വപ്‌നങ്ങള്‍ ...ഞാന്‍ ആരുമായും പങ്കിടാതെ എന്‍ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചു.
ഇതെല്ലാം ഒരു ഭ്രാന്തമായ സ്വപ്നമായി മാറുകയാണോ.
ഇതാദ്യമയാണോ അവസാനമയാണോ എന്നറിയില്ല....... നിന്നെ കുറിച്ചു ഞാന്‍ എഴുതിയ വരികളും .. ഇന്നു നിന്നെ കുറിച്ചു വിങ്ങുന്ന മനസ്സും ജന്മവും എനിക്കല്ലാതെ മറ്റാര്‍ക്കുണ്ട് .
എന്റെ ഹൃദയം നീറുകയാണ്.....
നിന്നെ കുറിച്ചുള്ള എന്റെ മധുര സ്വപ്നങ്ങളാല്‍.

09 May 2010

അമ്മമനസ്സ്



ഉണ്ണിക്കാലടികള്‍ പിച്ചവെച്ചു തുടങ്ങും മുന്‍പേ
ചിറകു മുളച്ചൊരു മോഹപ്രതീക്ഷകളുമായി
കുഞ്ഞുതന്‍ ചുണ്ടില്‍ അമ്മയെന്ന് കളിയാടും നേരം
അമ്മതന്‍ മനസ്സില്‍ സ്നേഹത്തിന്‍ പൂമൊട്ടണിഞ്ഞീടുന്നു.

വാത്സല്യം നുകര്‍ന്നുകൊതിതീരും മുന്‍പേ
വേറിട്ടുപേയോരായെന്‍ പിഞ്ചു പൈതലേ
കുഞ്ഞുതന്‍ അനന്തര പ്രേമത്താല്‍
അമ്മതന്‍ മനസ്സില്‍ ദു:ഖത്തിന്‍ തിരകളടിച്ചീടുന്നു.

ഒരു നോക്കിനായി കൊതിക്കും നേരം
ഒരു വാക്കിനായ് കൊതിക്കും നേരം
പിടിവിടാതെ അമ്മതന്‍ മനസ്സില്‍
മുഴങ്ങുന്നൊരു ശബ്ദം......
അമ്മേ...... അമ്മേ....... അമ്മേ........!

06 May 2010

ഒരു പ്രണയത്തില്‍ ഓര്‍മ്മക്കായി


എങ്ങു നിന്നോ വന്ന ശരത്‌കാല മേഘം പോല്‍ നീ
ഒരു സന്ധ്യയായി എന്‍ മനസ്സില്‍ തെളിഞ്ഞു
എന്നും മായാത്ത ഒരു ഓര്‍മ്മയായി നി എന്‍ മനസ്സില്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു കൂട് കൂട്ടി
നിന്‍ സ്വരം കേട്ടു ഞാന്‍ ഉറങ്ങിയതും
നിന്‍ കിളി കൊഞ്ചല്‍ കേട്ടു ഞാന്‍ ഉണര്‍ന്നതും
നിന്‍ കൈ പിടിച്ചു ഞാന്‍ നടന്നതും
നിന്‍ തലോടല്‍ കൊണ്ടു ഞാന്‍
മടിയില്‍ മയങ്ങിയതും
മടിയില്‍ കിടന്നു ഞാന്‍ അറിയാതെ വിങ്ങിയതും
നിന്‍ തലോടല്‍ കൊണ്ടു എന്റെ കണ്ണുനീര്‍ തുടച്ചതും
ഒടുവില്‍ ഒരു നൊമ്പരമായ് യാത്ര ചോതിച്ചതും
എന്നില്‍ നിന്നും പോയി മറഞ്ഞതും
ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായി നി തന്ന മധുരസ്വപ്‌നങ്ങള്‍
മായാതെ മറയാതെ ഞാന്‍ കാത്തു വെക്കാം
ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായി ഞാന്‍ കാത്തു വെക്കാം.

28 April 2010

ത്രിവേണി സംഗമം


പ്രണയം.
--------------

നിനക്കു ഞാനെന്റെ ഹൃദയം നല്‍കി
പകരം സ്നേഹം കൊണ്ടെന്നെ നീ മൂടിവെച്ചു.
നിന്‍ സ്നേഹത്തിനു പകരമായ് തിരിച്ചു നല്‍കാന്‍
യെന്നില്‍ നില കൊള്ളും ഈ പ്രാണന്‍ മാത്രമേ ഉള്ളൂ.
അതു ഞാന്‍ നിനക്കായ് മാത്രം നീക്കിവെച്ചിടും
യെന്‍ സ്നേഹവും ...യെന്‍ പ്രാണനും.


വിരഹം.
---------------


വെറുതെയെങ്കില്‍ പോലും ഈ വിരഹം
താങ്ങുവാനാകില്ല എന്‍ പ്രിയസഖീ
നീ എന്ന് വരുമെന്നു ഓര്‍ത്തോര്‍ത്തു
ഞാനിവിടെ നീറി നീറി കാത്തിരിപ്പൂ.


സമാഗമം.
------------


നിമിഷങ്ങള്‍ക്കപ്പുറം കാത്തിരുപ്പ്
അരുമയായ പ്രാണന്‍ പറന്നടുക്കുന്നു
നിറങ്ങള്‍ക്കൊണ്ട് ചായക്കുടുക്കെട്ടിയ
സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം
ഇനി ഞങ്ങള്‍ സന്ധ്യയുടെ യാമങ്ങളില്‍
കൂടണയുകയാണു, കൊക്കുരുംബി
നല്ല നാളുകള്‍ക്കായി കാത്തിരിക്കുന്നു.

25 April 2010

പെണ്‍ചതി



ഇത് വായിച്ചു എന്നെ ആരും ചീത്തവിളിക്കരുത്, കാരണം എല്ലാ സ്ത്രീകളും ഇതുപോലെ അല്ല.ചുരുക്കം ചിലര്‍ ഉണ്ട് ഇതുപോലെ .സ്ത്രീകളെ അവഹേളിക്കുന്നത് തെറ്റാണു എന്നാലും ഇത് പറയാതെ വയ്യാ...

ഇത് എന്‍റെ അടുത്ത ഒരു സുഹൃത്തിന് പറ്റിയ ഒരു അനുഭവമാണ് അത് ഞാന്‍ ഇവിടെ എഴുതുന്നു എന്നും മാത്രം .



പ്രണയം ... അതു സത്യമല്ല
ആയിരുന്നെങ്കില്‍...
ഒരാണും ഒരിക്കലും നശിക്കില്ലാരുന്നു.
പ്രണയം ... അതു സത്യമായിരുന്നെങ്കില്‍ ...
ഒരിക്കലും ഒരു പെണ്ണും ആരെയും ചതിക്കില്ലാരുന്നു.

പ്രണയം... അതു നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ...
പിന്നെ എല്ലാം ശാന്തമാണ് ...
മരണത്തിനു മുന്‍പുള്ള
നിഷബ്ദത പോലെ
പിന്നീടു ഒരു കരവും നമ്മെത്തേടി..
വരില്ല... ഒരിക്കലും ....മരണമല്ലാതെ .

പക്ഷെ.. അപ്പോളും അവള്‍ അലയുന്നു...
മറ്റെരു പ്രണയത്തിനായി.

20 April 2010

ഒരു നോക്കുക്കാണുവാന്‍


ഇന്നു അവളുടെ പിറന്നാള്‍ ആയിരുന്നു
സമ്മാനമായി അവളെന്റെ ജീവന്‍ ചോദിച്ചു
കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു
പക്ഷെ...സ്വീകരിക്കാന്‍ അവള്‍ക്കു വയ്യത്രെ.

ഒരുപാടു ആശിച്ച ഈ ദിനത്തില്‍
ഒരു നോക്കുക്കാണുവാന്‍ ഞാന്‍ കൊതിച്ചിരുന്നു
പക്ഷെ... അവള്‍ പറഞ്ഞു... വേണ്ടാ...
അതവളെ ഒറ്റപ്പെടുത്തുമെന്ന്.

ഞാന്‍ സ്നേഹിച്ചതെല്ലാം വെറുതെ ആയിരുന്നോ
അതോ... ഞാനവളെ സ്നേഹിക്കാന്‍ പാടില്ലായിരുന്നോ
അറിയില്ല എനിക്കിന്ന് അതു പറയുവാന്‍ ...
കാരണം ... അത്രക്കു ഇഷ്ടമാണെനിക്കവളെ.

ഈ ദിനത്തില്‍ അവള്‍ തന്ന വേദനയാല്‍
എന്റെ ഹൃദയം തകര്‍ന്നുപോയി
ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പുമായ്
ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

13 April 2010

കുബ്ബൂസ്



ഗള്‍ഫ് നിവാസികളുടെ ദേശീയ ഭക്ഷണമാണു കുബ്ബൂസ്... അതു തിന്നു മടുത്ത ഞങ്ങളുടെ രോദനമാണു താഴെ... ആരും തല്ലരുതു ഇതു വായിച്ച് കാരണം കുബ്ബൂസ് ഇഷ്ടപ്പെടുന്നവരും ഈ കൂട്ടത്തില്‍ കാണും .


ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍ !
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍ !
കാലത്ത് കല്‍സ്രായി ഇട്ടു ഞാന്‍
കാലമിനിയെത്ര കഴിക്കണം ഞാന്‍ ഈ കുബ്ബൂസ്.

നേരത്തെ എണീറ്റ് ചൂടാക്കി കഴിക്കണം ഈ കുബ്ബൂസ്
രാത്രിയില്‍ ചൂട്ടോടെ കഴിക്കാം ഈ കുബ്ബൂസ്
കാതങ്ങള്‍ താണ്ടണം ഈ ഭൂമിയില്‍
ലബനീസ്, സ്വീറ്റ്, തവിട്ട് കുബ്ബൂസുകള്‍
എത്രയോ വാരിവലിച്ചു തിന്നണം .

കഴിക്കുതൊറും വിശപ്പ് മാറുന്നു
വയര്‍ കടുപ്പമാകുന്നു
ഉറക്കം നെരത്തെ ആകുന്നു
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞാന്‍!

പട്ടാണികള്‍ കഴിക്കുന്നൂ ചായയില്‍ മുക്കി
അറബികള്‍ കഴികുന്നു സലാടുകൂട്ടി
മലബാറി കഴിക്കുന്നു കറികള്‍ കൂട്ടി
ഞങ്ങള്‍ കഴിക്കുന്നു പ്രാകി പ്രാകി!

കാലങ്ങള്‍ കിടക്കുന്നു തള്ളിനീക്കാന്‍
ഈ കുബ്ബൂസ് കഴിച്ചീമരുഭൂമിയില്‍
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞങ്ങള്!
ഇനിയെത്ര ! കുബ്ബൂസുകള്‍ തിന്നണം ഞങ്ങള്!

06 April 2010

എന്റെ ഊഴം


പൊരിവെയിലേറ്റും ...
പൊടിക്കാറ്റേറ്റും ...
രാത്രിയെന്നോ... പകലെന്നോ ഇല്ലാതെ...
ചുട്ടുപഴുത്തും ... തണുത്തുവിറച്ചും ...
കാത്തിരിക്കുന്നു ഞാന്‍ നിന്നെ...
എന്നു കൊണ്ടുപ്പോകുമെന്നെ?
എന്നുവരുമെന്റെ ഊഴം?
മൊഹങ്ങള്‍ എല്ലാം മാറ്റിവെച്ചു...
ഇരിക്കുന്നു ഞാന്‍ ഊഴവും കാത്ത്.

01 April 2010

വിഢിദിനം


മൂഢന്‍മാരെ... വിഢികളെ...
നമ്മള്‍ക്കൊരുദിനം വരവായി
ആനന്ദീച്ചീടുക...
ആഘോഷീച്ചീടുക...
ഒത്തുചേര്‍ന്നു ഈ സുദിനം.
ഇതു നമ്മുടെ സുദിനം
വിഢിദിനം
നമുക്കൊത്തു ചേര്‍ന്നു...
ഒന്നായ് ചേര്‍ന്നു പാടിടാം ...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.

27 March 2010

ഇതിലേതാണു സത്യം


അച്ചന്‍ നഷ്ട്പ്പെട്ട മകനെ....
അമ്മ നെഞ്ചൊടുചേര്‍ത്തുവെച്ചു വളര്‍ത്തുന്നു...
ഒരുരാവു പുലര്‍ന്നപ്പോളവന്‍ ...
അമ്മയുടെ സ്നേഹത്തെ തള്ളിപ്പറഞ്ഞ് ...
കാമുകിയോടൊപ്പം പോകുന്നു...
നെഞ്ചോടുചേര്‍ത്തുവെച്ചു വളര്‍ത്തിയ അമ്മയുടെ സ്നേഹമോ...?
അതോ... ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിയുടെ സ്നേഹമോ...?
അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ...
ഇതിലേതാണു സ്നേഹം .... ഇതിലേതാണു സത്യം !

24 March 2010

പ്രിയതമ


ആത്മവിന്‍ രാഗമായെന്മുന്നില്‍ തെളിഞവളെ....
നിന്നെ പുല്‍കുവാന്‍ ...എന്‍ മാറോടു ചേര്‍ക്കുവാന്‍ ....
എന്‍ മനസ്സില്‍ അടങ്ങാത്ത മോഹം .
അഴകേറും പാല്‍പൂവേ...നീ ചിരിതൂകി നില്‍ക്കുബോള്‍ ....
ആയിരം മുല്ലകള്‍ പൂത്തപോലെ.
മധുരം മൊഴിയും നിന്‍ കിളികൊന്ചലും ...
പാലാഴി വിരിയുന്ന നിന്‍ കണ്‍കളും....
കണികണ്ടുണരുവാന്‍ എനിക്കു മോഹം .

നിന്‍ കവിളില്‍ തലോടുവാന്‍ ...
നിന്‍ കണ്കളില്‍ തഴുകുവാന്‍ ....
നിന്‍ സ്നേഹമാം ചോലയില്‍ നീരാടുവാന്‍ ...
എന്‍ മനം തുടിച്ചീടുന്നു എന്നും.
നീ എന്നില്‍ വന്നു ചേര്‍ന്നൊരു നേരം ...
ആയിരം മഴവില്ലു വിരിഞ്ഞപോലെ.
നിന്‍ ചുണ്ടില്‍ പുന്ചിരി വിരിയുന്ന നേരം ....
എന്‍ മനതാരില്‍ ആനന്ത വര്‍ഷം ചൊരിയുന്നു.

ഒരു നോക്കു കാണുവാനെന്‍ മിഴികളും ....
ഒരു വാക്കു മിണ്ടുവാനെന്‍ അധരങ്ങളും ....
അറിയാതെ മൊഹിക്കാറുണ്ടെന്നും.
ഒരുവേള നിന്നെ കാണുന്ന മാത്രയില്‍ ....
അറിയാതെ കണ്ണുകള്‍ നിറയുമോ പ്രിയതമേ....
പൊഴിയുന്ന കണ്ണിനീര്‍ തുള്ളികള്‍ തുടച്ചു നീ ...
യെന്‍ മാറില്‍ തലചായ്ക്കുമോ പ്രിയതമേ...
അതിനായ് എന്‍ ഉള്ളം തുടിക്കുന്നു പ്രിയതമേ...
കാത്തിരിക്കുന്നു നിനക്കായ് ഞാന്‍ ...
നീ വരുന്നതും കാത്തിവിടെ.

20 March 2010

മരണഭയം


ഞാനിന്നു എന്റെ മരണത്തെ മുന്നില്‍ കാണുന്നു....
ഒരു വെളുത്ത പഞ്ഞിക്കെട്ടായൊ....
ഒരു കറുത്ത പുകച്ചുരുളായോ....
കാണുന്നു ഇന്നു ഞാന്‍ എന്റെ മരണത്തെ.

എന്റെ കണ്ണുകള്‍ക്ക് രക്തത്തിന്റെ ചുവപ്പോ...
എന്റെ കൈകള്‍ക് രക്തത്തിന്റെ മണമോ...
എന്റെ മരണം എന്‍ മുന്നില്‍ നില്‍ക്കയാണൊ...
എന്റെ വഴികളില്‍ ഇന്നു ഞാന്‍ കാണുന്നു മരണത്തെ.

ഞാന്‍ മരണത്തെ ഭയക്കുന്നു...
ജീവിക്കനേറെ ആശയുണ്ടെനിക്ക്...
എന്റെ മരണത്തെ ഞാന്‍ ഇന്നു വെറുക്കുന്നു...
കാരണം എനിക്കു ജീവിച്ചു കൊതിതീര്‍ന്നില്ല.

മരണമില്ലാത്ത ഒരു ജീവിതത്തെ ഞാന്‍ ഇഷ്ട്പ്പെടുന്നു...
കാരണം എനിക്ക് മരണത്തെ ഭയമാണ്.
മരണം ! അതിനെ ഞാനിന്ന് വെറുക്കുന്നു.
കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം.

മരണത്തെ ഭയക്കാത്തവരാരുമില്ല...
കാരണം മരണം അതി ഭയാനകമാണ്.
ഞാനിപ്പോള്‍ മരണത്തെ കാണുനില്ല...
കാരണം എനിക്ക് മരണത്തെ ഭയമാണ്...
വെറും ഭയമല്ല ....മരണഭയം ....വെറും മരണഭയം .

02 March 2010

സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ



നിന്നെക്കുറിച്ചുള്ള ഒര്‍മ്മകളാല്‍ ...
എന്‍മിഴികള്‍ കണ്ണുനീര്‍ പൊഴിച്ചിടുബൊള്‍ ...
അറിയുന്നു എന്‍ നെജ്ഞിലെ വേദന എന്നും...
ഒരു ചെറു തേങ്ങലായ് എന്നുമെന്നും.

പാതി തുറന്ന ചില്ലുജാലകത്തില്‍ ....
നിന്നെയും കാത്തു ഞാന്‍ നിന്നിടുബോള്‍ .
അരികിലായ് എന്നെയും തേടി...
ഒരു ചെറു തേങ്ങലായ് നീ എത്തിടുന്നു .

എത്ര ഇണങ്ങിനാം എത്ര പിണങ്ങിനാം ...
എങ്കിലും നിന്‍ താരട്ടിനായ് ഞാന്‍ കാത്തിരുന്നു.
കാലമെത്ര കഴിഞാലും ദൂരങ്ങളിലേക്ക് മറഞ്ഞാലും...
കാണുന്നു നിന്നെ ഞാന്‍ എന്‍ നിനവിലും കനവിലും നിദ്രയില്‍ പൊലും .

നീ എത്ര അകലെയാണെങ്കിലും മനസ്സിന്റെ ഒരുകോണില്‍ ....
ഒരു വിങ്ങലായി നിന്‍ സ്നേഹം മാത്രമാണുള്ളത്.
നിനക്കു ഞാനും എനിക്കു നീയും മാത്രമുളള.....
ഒരു ജീവിതം മാത്രമാണുളളത്.

ഉറങ്ങാന്‍ കഴിയാത്ത രാത്രികളിലും ...
അര്‍ഥശൂന്യമായ പകലുകളിലും ...
എനിക്കു കൂട്ടായി നിന്റെ സ്നേഹം മാത്രമാണുള്ളത്.
എന്‍ സ്വപ്നങള്‍ നിറയുന്നത് നിന്‍ സ്നേഹത്താല്‍ മാത്രമാണ്.

ദൂരെ അണെങ്കിലും എന്റെ ഹ്രിദയത്തുടുപ്പില്‍ ...
നീ മാത്രമാണ്....
എന്‍ ജീവിതം തന്നെ നിനക്കു വേണ്ടിമാത്രമാണ്....
ജീവന്റെ ജീവനെ നീയെന്നരികില്‍ വരുമേ....
മാറോടണക്കുവാന്‍ നീയെന്നില്‍ വരുമോ.

നീയെന്‍ സ്വന്തമാണെന്‍ പ്രിയസഖി.....
നീയെന്‍ പ്രാണനാണെന്‍ പ്രിയസഖി....
എങ്കിലും പറയുന്നു ഞാനാ നഗ്നസത്യം ...
സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ.


ജിഷാദ് ക്രോണിക്ക്....

25 February 2010

വിജനവീഥി


വിചനമായ ഈ വഴിയിലൂടെ ഞാന്‍ നടന്നകലുബോള്‍ ....
എന്‍ ഒര്‍മ്മകളില്‍ വിരിയുന്നു നിന്‍ സ്വപ്നങള്‍ വിരിഞ സൌഹ്രിതം.
ഷിഷിരവും വസന്തവും മാറി മാറി പൊഴിഞിടുബോള്‍ ....
ഒരു കവിതയായി ഇട്ക്കെപ്പോഴൊ പൂത്തിടുന്നു പ്രണയം.

മഴയില്‍ നനഞു നാം ഈ വഴിയില്‍ നടന്നതും ....
കുഞു കുഞു കുസ്രിതിയാല്‍ മെല്ലെ ഓടിക്കളിച്ചതും ...
കൊച്ചു കൊച്ചു പരിഭവങള്‍ നാം പങ്കുവെച്ചതും ....
എല്ലാം ഒര്‍ക്കുന്നു ഇന്നു ഞാന്‍ ഈ വിചനവീതിയില്‍ എകനായി.

സ്വപ്നങള്‍ വിടര്‍ന്നിരുന്ന ഈ വിചനവീതിയില്....
പലരും പിരിഞു പൊയിടുബൊള്‍ ...
അവരില്‍ ഒരാളായി നാം പിരിഞതും ....
യാത്ര ചൊല്ലി നീ എന്നില്‍ നിന്നകന്നതും എല്ലാം ഒരു സ്വപനമായി ഒര്‍ക്കുന്നു ഇന്നു ഞാന്‍.

ഈ വഴിയില്‍ ഞാന്‍ നിന്‍ കരം പിടിച്ചു നടന്നതും ...
പിരിയുന്ന നേരത്തു നീയെന്‍ ചെവിയില്‍ മന്ത്രിച്ചതും ...
തിരികെ വന്നെന്റെ മാറില്‍ കിടന്നതും ...
നിന്‍ കരങളാല്‍ എന്നെ തലൊടി സ്വാന്തനിപ്പിച്ചതും ...
ഒടുവില്‍ നീ ഒരു തേങലായി പൊയി മറഞതും ....
ഒര്‍ത്തു ഞാന്‍ വിലപിക്കാറുണ്ടെന്നും ...

എങിലും ഒരിക്കല്‍ നീ വരുന്നതും കാത്തു ഞാന്‍....
ആ വിചനവീതിയില്‍ തനിയെ ഇരുന്നു...
ഒര്‍ക്കുന്നുഞാന്‍ നമ്മുടെ നല്ല ഇന്നലെകള്‍.


ജിഷാദ് ക്രൊണിക്...

20 February 2010

വിരഹ വേദന


ഇതു എനിക്കായി എന്റെ ഭാര്യ അയച്ച് തന്നതായ വരികള്‍ ആണ്. അവള്‍ എന്നെ എത്രതൊളം സ്നെഹിക്കുന്നു എന്നും എത്രത്തൊളം എന്നെ "മിസ്സ്" ചെയ്യുന്നു എന്നും അറിയുബൊള്‍ അറിയാതെ എന്റെ കണ്ണുകള്‍ നനഞുപൊയി.

---------------------------------------------------


വിരഹ വേദന ഒരുപൊലെ അറിയുന്നു ഇന്നു നാം .....
കരകാണാ കടലിനക്കരേയും ഇക്കരേയും നിന്നിടുപൊള്‍....
ഉള്ളിലെ വേദനകളൊതുക്കി......
നെജ്ജിലെ ശ്വാസമടക്കി.......
ഇന്നു ഞാന്‍ കണ്ണുനീര്‍ പൊഴിചിടുപൊള്‍ .....
ഒരു ആശ്വാസമായി നീ എന്‍ അരികില്‍ ഒന്നു വന്നിരുന്നെഗില്‍.....
എന്നു ഞാന്‍ അറിയാതെ മൊഹിക്കാറുണ്ടെന്നും.

ആദ്യമായ് നാം കണ്ടതും .....
ഒന്നായി ചേര്‍ന്നതും ...
സ്വപ്നങള്‍ കണ്ടതും ....
ഒടുവില്‍ നീ ദൂരെക്കുപൊയതും .....
എല്ലാം എനിക്കിന്നു വേദനമാത്രമാണ്.

എന്‍ ആത്മാവില്‍ നിന്‍ പ്രണയം ഒരു ഉറവയായി ഒഴുകുന്നു....
നിന്‍ ഓര്‍മ്മകള്‍ എന്‍ ഹ്രിദയതെ തഴുകുന്നു...
എന്‍ കണ്ണുകളില്‍ നിന്‍ നിഴലുകള്‍ മിന്നി മറയുന്നു...
എന്‍ സ്വപ്നങളില്‍ നിന്‍ ചിന്ദകള്‍ നിറയുന്നു....
പാതി അടഞ എന്‍ മിഴികളില്‍ നിന്‍ ഒര്‍മ്മകള്‍ വീണു പൊഴിയുന്നു...
എന്‍ ഹ്രിദയം നിന്‍ സുഗന്ധം തേടി അലയുന്നു....
എന്‍ സ്വപ്നവാടിയില്‍ പുഷ്പങള്‍ കൊഴിയുന്നു...
എന്‍ കവിളിണയില്‍ കണ്ണുനീരു പൊഴിയുന്നു....
നിന്നെ കുറിച്ചുള്ള ഓര്‍മ്മകളാല്‍ .

ഇനി എങ്കിലും നീ പറയൂ എന്‍ പ്രിയനേ....
എന്തിനു നീ എന്നെ വിട്ട് ദൂരെക്കു പൊയി...
പ്രിയനെ നീ എന്‍ കണ്ണില്‍ കൊളുത്തിയ പ്രണയം ....
എന്തെ നീ കാണാതെ പൊയി....
വിറയാര്‍ ന്ന ശബ്ദ്ത്തില്‍ നീ വിട ചൊല്ലി പിരിയുബൊള്‍ .....
നീ അറിയാതെ ഞാന്‍ നിന്നെ കാത്തിരുന്നു...
നീ അകന്ന വഴിയിലെക്കു കണ്ണുനട്ടു എന്നും ഞാന്‍ നിനക്കായി കാത്തിരുന്നു.

പറയൂ നീ പ്രിയനേ...... എന്നു വരും നീ എന്നരികില്‍ ...
കാത്തിരികുന്നു ഞാന്‍ നിനക്കായി എന്‍ പ്രിയതമാ....
ഇനിയും നീ വൈകുവതെന്തെ എന്‍ ചാരെ അണയുവാന്‍.


നിയ ജിഷാദ്.......

03 February 2010

നമ്മളിലാരൊ ഒരാള്‍


സ്നെഹമാനു സൌഹ്രിതം ...... വിരഹ നൊമ്ബരമാനു പ്രണയം .....
----------------------------------------------------------

തൂമഞ്ഞില്‍ നിറയും പൊന്‍തൂവലെ.....
എന്‍ ഷിഷിരയാമത്തില്‍ വിടര്‍ന്ന സ്വപ്നം നീ അറിഞ്ഞുവോ
എകാകിയാം എന്‍ വിരഹ നൊബരവീണയില്‍ ശ്രുതിമീട്ടിയ
ആ നീല നിലാപക്ഷിയെ നീ കണ്ടുവോ

മനസിന്റെ തന്ത്രികള്‍ തളരും ആ നീലനിലാവില്‍
ഞാനാദ്യമായൊന്നു കണ്ടതും
നിലാവില്‍ വിരിയും നിന്‍ പുഞ്ചിരിയില്‍
ഞാനാദ്യമായൊന്നാശിച്ചതും .
നീ മറന്നുവോയെന്‍ ‍ നീല നിലാപക്ഷിയെ

മഴയില്‍ തളരും നിലാവില്‍ നീയെന്നെ ചുംബിച്ചതും
എന്‍ ചുണ്ടുകളില്‍ നിന്‍ ചുണ്ടുകളാല്‍ തലോടിയതും
നീ അറിയാതെ നിന്‍ കവിളുകളില്‍ എന്‍ കണ്ണുനീര്‍ തൂകിയതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ

സ്വപ്നങ്ങളില്‍ സത്യങ്ങള്‍ പെയ്തിറങ്ങിയിട്ടും
ഒരുനാള്‍ ഞാനറിഞ്ഞു... ചെറുതുള്ളിയായ് മെല്ലെ നീ
ആരുടെയൊ ചിറകുകളില്‍ ഒതുങ്ങുകയാണെന്ന്
എന്നിട്ടും തളരാതെ.... എന്‍ മിഴികള്‍
എന്തിനെന്നരിയാതെ മിഴിന്നീരൊഴുക്കിയതും
ആരോടും മിണ്ടാതെ തേങ്ങിയതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ

സ്വപ്നങ്ങള്‍ തീര്‍ത്ത യെന്‍ ഏകാന്ത മൌനത്തില്‍
സംഗീതമായ് നീ പെയ്തിടുമ്പോള്‍
മോഹിച്ചു പോയതും ആശിച്ചു പോയതും
മൂന്നുനാള്‍ നാം സ്വപ്നങ്ങള്‍ നെയ്‌തതും
മൂന്നുജന്മം മോഹിച്ചു നാം നിലാവില്‍ കിടന്നതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ

നീ മറന്നിട്ടും എന്‍ മൌനത്തില്‍ നിറയും
പുഞ്ചിരിയില്‍ വിടരും യെന്മോഹങ്ങള്‍ ... യെന്‍ സ്വപ്‌നങ്ങള്‍
എല്ലാം നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ
നീയാണെന്‍ ജീവന്‍
നീയാണെന്‍ സ്വപ്നം
നമ്മളിലാരോ ഒരാളിതു തേങ്ങിപാടിയതും
നീ മറന്നുവോയെന്‍ നീല നിലാപക്ഷിയെ.

ജിഷാദ് ക്രൊണിക്...........